'ആരോപണ പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ'; കടകംപള്ളി സുരേന്ദ്രൻ

ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

'ആരോപണ പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ'; കടകംപള്ളി സുരേന്ദ്രൻ
dot image

തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ആരോപണ പരാതി കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആ രാഷ്ട്രീയ നേതാവിന്റെ മുഖം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണമാണിതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടും ക്രിമിനലാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തക തന്നെ ക്രമിനലിന് ഇരയായത് ഒരു നിസാര വിഷയമല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

2016 മുതൽ 2021 കാലഘട്ടത്തിൽ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ ഈ കാലയളവിൽ, യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥ ആയിരുന്ന, പിന്നീട് ഐടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീർ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് യുവതി ഉന്നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

ഒരു സമ്മേളനത്തിൽ വച്ച് തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്ന സമയം കടകംപള്ളി സുരേന്ദ്രൻ തോളിൽ കൈയിട്ടു എന്നും അത് ഇഷ്ടപ്പെടാതെ അവർ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും കടകംപള്ളി സുരേന്ദ്രൻ വളരെ വൃത്തികെട്ട രീതിയിൽ സംസ്‌കാരമില്ലാതെ ലൈംഗിക ചുവയോടെ സ്ഥിരമായി ഫോണിൽ നിരന്തരം സന്ദേശം അയക്കുമായിരുന്നുവെന്നും യുവതി അന്ന് പറഞ്ഞിരുന്നുവെന്ന് പരാതിക്കാരൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

ഫോൺ സെക്‌സിന് കടകംപള്ളി നിർബന്ധിക്കുമായിരുന്നുവെന്നും ലൈംഗിക നിർവൃതിക്ക് ഹോട്ടലിലേക്ക് ക്ഷണിച്ചതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും പരാതിക്കാരൻ പറയുന്നുണ്ട്. അതേസമയം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വരുന്ന സ്ത്രീകളുടെ നമ്പർ വാങ്ങിഅദ്ദേഹം അശ്ലീല ചുവയോടെ സംസാരിക്കുമായിരുന്നുവെന്നും ലൈംഗിക താല്പര്യത്തോടെ മഴയത്ത് മന്ത്രി വസതിയിലേക്ക് മറ്റൊരു യുവതിയെ ക്ഷണിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്.

Content Highlight; Kadakampally Surendran reacts on Sexual allegation

dot image
To advertise here,contact us
dot image