
ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ നാളെ എഫ് സി പോർട്ടോയ്ക്കെതിരായ മത്സരത്തിൽ ഇന്റർ മയാമിക്കായി സൂപ്പർതാരം ലയണൽ മെസ്സി കളിക്കുമെന്ന് ക്ലബ് മാനേജർ ഹാവിയർ മഷറാനോ. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ മെസ്സി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് സ്ഥിരീകരണവുമായി മഷറാനോ രംഗത്തെത്തിയത്.
'മയാമിയിൽ നിന്ന് അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മെസ്സിയുടെ കായികക്ഷമതയെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ നേരിട്ടത്. എൻ്നാൽ ലിയോയ്ക്ക് പൂർണ കായികക്ഷമതയുണ്ട്. പരിശീലനത്തിന് പൂർണമായും മെസ്സിയുണ്ടായിരുന്നു. എല്ലാ സെഷനിലും മെസ്സി പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ മെസ്സിക്ക് പ്രശ്നങ്ങളൊന്നുമില്ല. തീർച്ചയായും നാളെ എഫ് സി പോർട്ടോയ്ക്കെതിരെ മെസ്സി കളിക്കും.' മഷറാനോ പ്രതികരിച്ചു.
അതിനിടെ മത്സരത്തിൽ ആദ്യ ഇലവനിൽ മെസ്സി കളിക്കുമോയെന്നതിൽ മഷറാനോ ഉറപ്പ് പറഞ്ഞില്ല. 'ടീമിന് ഏറ്റവും മികച്ച റിസൾട്ട് ലഭിക്കുന്ന തീരുമാനം എടുക്കും. അത് അനുസരിച്ച് മെസ്സി ആദ്യ ഇലവനിൽ കളിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം എടുക്കും,' മഷറാനോ കൂട്ടിച്ചേർത്തു.
ക്ലബ് ലോകകപ്പിൽ ഇന്റർ മയാമിയുടെ രണ്ടാം മത്സരമാണ് നാളെ നടക്കുക. ഈജിപ്ത് ക്ലബ് അൽ അഹ്‍ലിയുമായുള്ള ആദ്യ മത്സരത്തിൽ മയാമിക്ക് സമനില നോനെ സാധിച്ചിരുന്നുള്ളൂ. ഇരുക്ലബുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ നാളെ പോർച്ചുഗൽ ക്ലബ് എഫ് സി പോർട്ടോയെ നേരിടുമ്പോൾ ഇന്റർ മയാമിക്ക് വിജയം നിർണായകമാണ്.
Content Highlights: Inter Miami Break Silence On Lionel Messi's Fitness Ahead Of Crucial FC Porto Clash