
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഒരു ഘട്ടത്തിൽ 81 റൺസിന് 5 വിക്കറ്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ പ്രോട്ടീസ് ഗംഭീര തിരിച്ചുവരവ് നടത്തിയാണ് വിജയം പിടിച്ചെടുത്തത്. ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് 70 റൺസും നദീന്‍ ഡി ക്ലര്‍ക്ക് 84 റൺസും ക്ലോ ട്രയോണ്‍ 49 റൺസും നേടി.
നേരത്തെ റിച്ചാ ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 77 പന്തില്‍ 94 റൺസ് നേടി. സ്‌നേഹ റാണയുടെ (24 പന്തില്‍ 33) ഇന്നിംഗ്‌സ് നിര്‍ണായകമായി. പ്രതിക റാവല്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്മൃതി മന്ദാന (23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്ലോ ട്രയോണ്‍. രണ്ട് പേരെ വീതം പുറത്താക്കിയ മരിസാനെ കാപ്പ്, നാങ്കുലുലെക്കോ മ്ലാബ, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ ആദ്യ തോൽവിയും.
Content Highlights: