41 വർഷത്തെ കാത്തിരിപ്പ്! ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടുമ്പോൾ പിറക്കുന്നത് പുതു ചരിത്രം

ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് ചരിത്ര ഫൈനൽ

41 വർഷത്തെ കാത്തിരിപ്പ്! ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടുമ്പോൾ പിറക്കുന്നത് പുതു ചരിത്രം
dot image

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാകിസ്താൻ മത്സത്തിന് കളം ഒരുങ്ങുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് ചരിത്ര ഫൈനൽ. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പാകിസ്താൻ തോൽപ്പിച്ചതോടെയാണ് പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.

പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രമാണ് മാറ്റി കുറിക്കപ്പെട്ടത്. 41 വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏഷ്യയിൽ പ്രധാന ശക്തികളും ഇതുവരെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. ഞായറാഴ്ച്ചയോടെ ഈ കഥ തന്നെ മാറുന്നതാണ്.

സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ വരവ്. പാകിസ്താൻ ഇന്ത്യക്കെതിരെ തോറ്റെങ്കിലും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യേനെ ചെറിയ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആവേശകരമായ മത്സരത്തിൽ അവസാന ഓവർ വരെ ഇരു ടീമുകൾക്കും സാധ്യതയുണ്ടായിരുന്നു. 30 റൺസ് നേടിയ ഷ്മീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

18 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ സെയ്ഫ് ഹസനാണ് രണ്ടാം ടോപ് സ്‌കോറർ. ബാക്കി ആർക്കും തന്നെ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ആദ്യ ഓവർ മുതൽ തീ തുപ്പിയ ഷഹീൻ അഫ്രീദിയും മധ്യ ഓവറുകളിൽ കളം നിറഞ്ഞ പാകിസ്താൻ സ്പിന്നർമാരും കടുവകളെ വരിഞ്ഞ് മുറുക്കി. അവസാന ഓവറുകളിൽ ഹാരിസ് റൗഫും കത്തികയറിയതോടെ ബംഗ്ലദേശിന് കഠിനമായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ആദ്യ പത്ത് ഓവറിൽ ബംഗ്ലാദേശ് ബൗളർമാരുടെ മികച്ച പ്രകടനമാണ് പാകിസ്താനെ ചെറിയ സ്‌കോറിൽ തളക്കാൻ സഹായിച്ചത്.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയ തസ്‌കിൻ അഹ്‌മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ. മഹെദി ഹസൻ, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുർ റഹ്‌മാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

പാകിസ്താന് വേണ്ടി മുഹമ്മദ് ഹാരിസ് 31 റൺസുമായി ടോപ് സ്‌കോററായി. മുഹമ്മദ് നവാസ (25), ഷഹീൻ അഫ്രദി (19), ഫഹീം അഷ്‌റഫ് (14*) എന്നിവരാണ് പാകിസ്താനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. ടോപ് ഓർഡറിൽ എല്ലാ ബാറ്റർമാരും പരാജയമായി മാറി.

Content Highlights- India will face pakistan In Asiacup finals for first time in 41 years

dot image
To advertise here,contact us
dot image