ബുംമ്ര ഇറങ്ങില്ല? എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി, പകരം അയാള്‍

ബോളര്‍മാരില്‍ ജസ്പ്രീത് ബുംമ്ര മാത്രമാണ് ലീഡ്‌സില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി. എഡ്ജ്ബാസ്റ്റണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര കളിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 44 ഓവറുകള്‍ എറിഞ്ഞ ബുംമ്രയ്ക്ക് അടുത്ത മത്സരത്തില്‍ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണ് മാനേജ്മെന്‍റ്.

ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുക. അതേസമയം ജൂലൈ പത്തിന് ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ബുംമ്ര ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ബുംമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബോളിങ്ങ് അറ്റാക്കിമിനെ മുഹമ്മദ് സിറാജ് ആവും നയിക്കുക. ബുംമ്രയ്ക്ക് പകരം പേസ് നിരയിലേക്ക് ആരെത്തുമെന്നതും കണ്ടറിയണം. യുവപേസര്‍ അര്‍ഷ്ദീപ് സിങ്ങിന് അരങ്ങേറ്റത്തിനുള്ള അവസരം ഒരുങ്ങാന്‍ സാധ്യതയുണ്ട്

ഒന്നാം ടെസ്റ്റില്‍ പരാജയം ഏറ്റു വാങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഒന്നാം ടെസ്റ്റിലെ വീഴ്ചകളെല്ലാം ഇന്ത്യയ്ക്ക് പരിഹരിക്കേണ്ടതുണ്ട്.

ബോളര്‍മാരില്‍ ജസ്പ്രീത് ബുംമ്ര മാത്രമാണ് ലീഡ്‌സില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. ആദ്യ ഇന്നിങ്സില്‍ ബുംമ്ര അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ബുംറക്ക് വിക്കറ്റൊന്നും എടുക്കാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഷര്‍ദുല്‍ താക്കൂറും കണക്കിന് തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു.

മത്സരാധിക്യം കാരണം തന്റെ ജോലിഭാരം കുറയ്‌ക്കണമെന്ന് നേരത്തേ തന്നെ ബുംറയെ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബുംറ മൂന്ന് മത്സരങ്ങളിലേ കളിക്കൂ എന്ന് കോച്ച് ഗംഭീര്‍ മാധ്യമങ്ങളെ അറിയിച്ചു. ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംമ്ര കളിക്കുക.

Content Highlights: Jasprit Bumrah is likely to miss the 2nd Test vs England due to workload management

dot image
To advertise here,contact us
dot image