

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ലേഡി സൂപ്പർസ്റ്റാർ പദവി അലങ്കരിച്ച നടിയാണ് സിമ്രാൻ. 90-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം കൂടിയായിരുന്നു സിമ്രാൻ. തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകൻമാർക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. സിമ്രാന്റെ ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വിവാഹ ശേഷം സിനിമയിൽ നിന്ന് ഗ്യാപ് എടുത്ത തനിക്ക് തിരിച്ചു വന്നപ്പോൾ സിനിമകൾ കിട്ടിയില്ലെന്നും പകരം സീരിയലുകളിൽ ആണ് ലഭിച്ചതെന്നും നടി പറയുന്നു.
'ഞാൻ സിനിമയിൽ വന്ന് 1996 മുതൽ 2003 വരെ അഭിനയിച്ചു. 2003 ലായിരുന്നു എന്റെ വിവാഹം. കല്യാണം കഴിഞ്ഞതോടെ കുറച്ചുനാൾ വീട്ടിലിരിക്കാം എന്ന് ഞാനാണ് തീരുമാനിച്ചത്. അതുകഴിഞ്ഞ് എനിക്ക് തിരികെ വരണമെന്ന് തോന്നി.ഞാൻ തിരിച്ചുവന്നപ്പോൾ എനിക്ക് സിനിമയൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ഞാൻ ടെലിവിഷനിലേക്ക് പോകുന്നത്. ജയ ടിവിയിൽ 'സിമ്രാൻ തിരൈ' എന്നൊരു സീരിയൽ ചെയ്തു. അതിന് ശേഷമാണ് 'വാരണം ആയിരം' തുടങ്ങിയ സിനിമകളിലൊക്കെ ചെയ്യുന്നത്. സഹനടിയായാണ് ഞാനതിൽ അഭിനയിച്ചത്. സഹനടിയായി അഭിനയിച്ചപ്പോൾ എനിക്ക് ഇൻസെക്യൂരിറ്റി ഒന്നും ഫീൽ ചെയ്തിട്ടില്ല. കാരണം, എനിക്ക് ജോലി ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ,' സിമ്രാൻ പറഞ്ഞു. ഗോപിനാഥിന് നൽകിയ പോഡ്കാസ്റ്റിലായിരുന്നു പ്രതികരണം.
അതേസമയം, രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധര്‍മ്മന്‍'. ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയായെത്തുന്നത്.'പേട്ട' എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ സ്റ്റാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗണ്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രം കൂടിയാണ് 'ധര്‍മ്മന്‍'.
Content Highlights: Actress Simran has revealed that she did not receive any film offers when she returned to the industry after a career break. Speaking about her comeback journey, she reflected on the challenges she faced before finding opportunities again in the film industry.