കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നവകേരള സദസ്സിൽ പങ്കെടുക്കണം, എം എം വർഗീസ് ഇഡിക്ക് മുൻപിൽ ഹാജരായേക്കില്ല

മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ വർഗീസിന് ഇ ഡിയുടെ കർശന നിർദ്ദേശമുണ്ട്

dot image

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് ഇ ഡിക്ക് മുൻപിൽ ഹാജരായേക്കില്ല. തൃശ്ശൂർ ജില്ലയിൽ നവ കേരള സദസ്സ് നടക്കുന്നത് ചൂണ്ടികാട്ടി വർഗീസ് ഇ ഡിക്ക് അവധി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ വർഗീസിന് ഇ ഡിയുടെ കർശന നിർദ്ദേശമുണ്ട്.

കരുവന്നൂർ വിഷയത്തിൽ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ടാണ് വർഗീസിനെ രണ്ട് തവണ ഇ ഡി ചോദ്യം ചെയ്തത്. പാർട്ടിക്ക് കരുവന്നൂർ ബാങ്കിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസങ്ങളിൽ ഇ ഡിക്കു മുൻപിൽ ഹാജരാകാം എന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും വർഗീസ് പറഞ്ഞിരുന്നു. പാർട്ടി ക്രമക്കേട് കാട്ടിയിട്ടില്ലെന്നാണ് എം എം വർഗീസ് ഇ ഡിയോട് ആവർത്തിച്ചു പറഞ്ഞത്.

നവംബർ 24-നാണ് ഇതിന് മുൻപ് വർഗീസ് ഇ ഡിക്കു മുൻപിൽ ഹാജരായത്. പാര്ട്ടി സമ്മര്ദ്ദത്തിലാക്കി പലരെയും കൊണ്ട് ചിട്ടി എടുപ്പിച്ചിരുന്നു. കേസില് ഒന്നാം പ്രതിയായ സതീശന് പാര്ട്ടിയുടെ പല ആവശ്യങ്ങള്ക്കും വേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം എം എം വര്ഗീസിന്റെ അറിവോടെയാണ് എന്നതിനുള്ള തെളിവുകളുണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

dot image
To advertise here,contact us
dot image