ജോയിൻ ചെയ്യാന്‍ സമ്മതിച്ചില്ല, തൊഴിലാളിക്ക് കമ്പനി 26 ലക്ഷം രൂപ നൽകണം; വിചിത്ര സംഭവം സൗദിയിൽ

താനുമായി കമ്പനി കരാറിൽ ഒപ്പിട്ടിരുന്നുവെന്നും അത് പ്രകാരം മാസം 24,000 ദിർഹമായിരുന്നു പാക്കേജെന്നും പരാതിക്കാരൻ പറയുന്നു

dot image

അബുദാബിയിൽ ഓഫർ ലെറ്റർ ലഭിച്ചിട്ടും ജോയിൻ ചെയ്യാൻ സാധിക്കാതിരുന്നയാള്‍ക്ക് 26 ലക്ഷം രൂപ നൽകുവാൻ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. ഓഫർ ലെറ്റർ നല്‍കിയ ശേഷം ജോലിയിലേക്ക് ജോയിൻ ചെയ്യാൻ കമ്പനി സമ്മതിക്കാതിരുന്നതിനാലാണ് തൊഴിലാളി പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇയാള്‍ ജോലിയിലേക്ക് പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ജോയിനിങ് ഡേറ്റ് മാറ്റിവെക്കപ്പെട്ടുകൊണ്ടിരുന്നു. ഇക്കാരണം കൊണ്ട് സാലറി ഇല്ലാതെ മുന്നോട്ട് പോയ പരാതിക്കാരൻ ഒടുവിൽ കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷം കോടതി ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.

2024 നവംബര്‍ ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിലെ ശമ്പളമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടതെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. താനുമായി കമ്പനി കരാറിൽ ഒപ്പിട്ടിരുന്നുവെന്നും അത് പ്രകാരം മാസം 24,000 ദിർഹമായിരുന്നു പാക്കേജെന്നും പരാതിക്കാരൻ പറയുന്നു.

'തൊഴിൽ വൈകുവാനുള്ള കാരണം കമ്പനിയുടേതാണെന്ന് വേജ് റിപ്പോർട്ടിൽ നിന്നും, തൊഴിൽ കരാറിൽ നിന്നും മറ്റ് രേഖകളില്‍ നിന്നുമെല്ലാം വ്യക്തമാണ്,' കോടതി വിധിയിൽ പറഞ്ഞു.

പരാതിക്കാരൻ ലീവെടുത്തത് പോയതാണെന്ന് കമ്പനി വാദിച്ചു. എന്നാൽ കോടതി ഇത് നിരസിക്കുകയും പറഞ്ഞ പ്രസ്താവനയ്ക്ക് യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.

Content Highlight- Abu Dhabi Company Ordered To Pay Rs 26 Lakh To Employee Who Never Joined Work

dot image
To advertise here,contact us
dot image