
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വനംവകുപ്പ് വാച്ചര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ. വനംവകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്‌ലയിങ്ങ് സ്‌ക്വാഡാണ് മൂവരേയും പിടികൂടിയത്. ഇവർക്കൊപ്പം ബൈക്കില്‍ ചന്ദനവുമായി വന്ന മൂലക്കൊമ്പ് സ്വദേശി ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പുതൂര്‍ ചേരിയില്‍ വീട്ടില്‍ അബ്ദുള്‍ സലാം, ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ്, മുന്‍ വനംവകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി എന്നിവരുടെ കൈയ്യിൽ രണ്ട് പുലിപ്പല്ലും അഞ്ച് കിലോ ചന്ദനവും ഉണ്ടായിരുന്നു. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ചന്ദനവും പുലിപ്പല്ലും വാങ്ങിക്കാന്‍ എത്തിയവരെന്ന വ്യാജേനയായിരുന്നു വിജിലന്‍സ് സംഘം ഇവരെ സമീപിച്ചത്. അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി മൂലക്കൊമ്പ് സ്വദേശി ചന്ദനവുമായി വരികയായിരിന്നു.
വേഷം മാറി നിന്ന ഫ്‌ലയിങ്ങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂലക്കൊമ്പ് സ്വദേശി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റ് രണ്ട് പേർ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വന്നപ്പോഴാണ് പുലിപ്പല്ല് മുന്‍ വാച്ചര്‍ കൃഷ്ണമൂര്‍ത്തിയാണ് ഇവ നൽകിയത് എന്ന് അറിഞ്ഞത്. ഇന്ന് രാവിലെ കൃഷ്ണമൂർത്തിയേയും പിടികൂടുകയായിരുന്നു.
Content Highlights:Three arrested with tiger teeth and sandalwood in Attappadi