നെഞ്ചുലഞ്ഞ് കുടുബം;എയർ ഇന്ത്യ വിമാനത്തിലെ എയർഹോസ്റ്റസ് നഗന്തോയ് ശർമ്മയുടെ വീട്ടിലെ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നത്

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലെ എയർഹോസ്റ്റസിൻ്റെ വീട്ടിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ വേദനിപ്പിക്കുന്നതാണ്

dot image

ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലെ എയർഹോസ്റ്റസിൻ്റെ വീട്ടിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പങ്കുവെച്ചു. എയർഹോസ്റ്റസ് നഗന്തോയ് ശർമ്മ കോങ്ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങൾ അപകട വിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നഗൻതോയ് ശർമ്മയുടെ കുടുംബാംഗങ്ങൾ ചുവന്ന ടൈലുകൾ പാകിയ തറയിൽ ഒത്തുകൂടുന്നതും അപകടത്തെക്കുറിച്ച് അറിഞ്ഞ് പരസ്പരം വിലപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബാംഗങ്ങൾ തറയിൽ മുട്ടുകുത്തി ഇരുന്ന് കൊണ്ട് പരിഭ്രാന്തിയോടെ കുടുംബ ഫോട്ടോ അൽബം മറിച്ചു നോക്കുന്നതിനിയിൽ കുടംബംഗങ്ങളിൽ ചിലർ നഗൻതോയ് ശർമ്മയെ ഓർമ്മിച്ച് വിലപിക്കുന്നതും വ്യക്തമായി കേൾക്കാം.

"എന്റെ കുഞ്ഞേ, എന്റെ കുഞ്ഞേ, ഞാൻ ഈ കൈകൾ കൊണ്ട് ഉയർത്തി, നീ എവിടെ പോയി? എനിക്ക് നിന്നെ കാണണം. നീ എവിടെയാണ്, എന്ന ഒരു സ്ത്രീയുടെ വിലാപം ദൃശ്യത്തിലുണ്ട്. ദയവായി എന്റെ ഫോൺ കൊണ്ടുവരൂ, എനിക്ക് അവളുടെ ഫോട്ടോകൾ കാണണം. എനിക്ക് ഭ്രാന്ത് പിടിക്കുന്നു എന്ന മറ്റൊരു സ്ത്രീയുടെ വിലാപവും ദൃശ്യത്തിലുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.

ഡിജിസിഎ സ്ഥിരീകരിച്ച വിവരപ്രകാരം അഹമ്മദാബാദ് വിമാനത്താവളത്തിലെ റൺവെ 23ൽ നിന്ന് 1.39നായിരുന്നു വിമാനം പറന്നുയർന്നത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്കാണ് ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്ക് വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതായാണ് ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥിരീകരിക്കുന്നത്.

Content Highlights: Family Of Airhostess On Crashed Air India Plane consoling each other

dot image
To advertise here,contact us
dot image