
ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തില്‍ നടുങ്ങി രാജ്യം. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അപകടം സംഭവിച്ച് 22 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ നടന്ന അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 12 ജീവനക്കാർ അടക്കം 241 പേർ മരിച്ചിരുന്നു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ രൂപീകരിച്ചു.
പ്രധാനമന്ത്രിയെ കണ്ട് എയർ ഇന്ത്യ സിഇഒ
എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യാത്രാ സുരക്ഷ ഉറപ്പാക്കാനുള്ള എയർ ഇന്ത്യയുടെ നടപടികളെ കുറിച്ച് ചർച്ച ചെയ്തു.
വിമാനത്തിലെ ഡിവിആര്‍ കണ്ടെത്തി
അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ ഡിവിആര്‍ കണ്ടെത്തി. ക്യാമറാ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും
ആറ് മൃതദേഹങ്ങള്‍ വിട്ടനല്‍കി
അപകടത്തില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
അപകട സ്ഥലത്ത് ഫോറന്‍സിക് പരിശോധന
അപകട സ്ഥലത്തെ ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് ടീമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധനക്ക് കേന്ദ്ര സര്‍ക്കാര്‍
വിമാന ദുരന്തത്തിൽ അന്വേഷണം
വിമാന ദുരത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചു. വ്യോമയാനമന്ത്രാലയയമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്.
ഒരു മൃതദേഹം കൂടി കണ്ടെടുത്തു
അപകട സ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. 22 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻഷുറൻസ് തുക 360 കോടി രൂപ
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുകയായി ലഭിക്കുക 360 കോടി. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ ഇൻഷുറൻസ് തുകയായി 1.5 കോടി രൂപ ൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്
വിമാന ദുരന്തം ദാരുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അഹമ്മദാബാദ് വിമാന ദുരന്തം ദാരുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടത്തിൻ്റെ കാരണം കണ്ടെത്തി സുരക്ഷ ഉറപ്പാക്കണം. രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് അഹമ്മദാബാദിൽ നടന്നത്.
കേന്ദ്ര സർക്കാർ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണം. മലയാളി സഹോദരിയുടെ മരണത്തിലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി
നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി
അഹമ്മദാബാദ് ദുരന്തം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
അഹമ്മദാബാദിൽ ഉന്നതല യോഗം
ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും വ്യോമയാന മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും
പ്രധാനമന്ത്രി അഹമ്മദാബാദിൽ
വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്.
വിജയ് രൂപാണിയുടെ ഭാര്യ എത്തി
അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ ലണ്ടനിൽ നിന്ന് അഹമ്മദാബാദിൽ എത്തി
എയർ ഇന്ത്യ സിഇഒ സ്ഥലത്ത്
എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ സംഭവ സ്ഥലത്തെത്തി
പരിശോധനക്ക് പൊലീസ് നായ്ക്കളും
അപകട സ്ഥലത്ത് പരിശോധനയ്ക്കായി പൊലീസ് നായ്ക്കളെ എത്തിച്ചു. കാണാതായിട്ടുള്ള വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും
അപകടത്തിൽ മരണപ്പെട്ട രഞ്ജിതയുടെ സഹോദരൻ ഇന്ന് വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും ഇദ്ദേഹം പുല്ലാട്ടെ വീട്ടിൽ എത്തുക. വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരൻ രതീഷ് നാട്ടിലേക്ക് എത്തുന്നത്. രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും ആയിരിക്കും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷം അഹമ്മദാബാദിലേക്ക് യാത്ര തിരിക്കും
അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജൻസികളുടെ സഹായവും
യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബ്രിട്ടനിൽ നിന്നുള്ള എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നൽകും
അപകട കാരണം കണ്ടെത്താൻ അതിവേഗ ശ്രമം
വിമാന അപകടത്തിന്റെ കാരണം കണ്ടെത്താൻ അതിവേഗ ശ്രമമാണ് നടത്തുന്നത്. ഇന്നലെ വിമാനത്തിലെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചിൽ തുടരുകയാണ്.
കോക്പിറ്റിലെ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് മുൻഭാഗത്തെ ബ്ലാക്ക് ബോക്സിലാണ്.
290 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 290 പേര്‍ മരിച്ചതായി അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
അഹമ്മദാബാദില്‍ തകര്‍ന്ന വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചില്‍ തുടരുകയാണ്.
265 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 265 പേര്‍ മരണപ്പെട്ടതായി വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 265 മൃതദേഹങ്ങള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പുറമെ പ്രദേശവാസികളും അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചതായാണ് വിവരം.
ഒന്നും രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നു: അമിത് ഷാ
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഒന്നും രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
രഞ്ജിതയുടെ വീട്ടിലെത്തി സുരേഷ് ഗോപി
വിമാന ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ വീട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സഹോദരന്‍ അഹമ്മദാബാദിലേക്ക് പോകും. അതിനുള്ള സൗകര്യം ജില്ലാ ഭരണകൂടം ചെയ്തുകൊടുക്കും. അമ്മ മരണവിവരം ഇതുവരെ അറിഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അനുശോചനം അറിയിച്ച് മാര്‍ക്ക് കാര്‍ണി
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വിമാനത്തില്‍ ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് ഹൃദയമെന്ന് മാര്‍ക്ക് കാര്‍ണി അറിയിച്ചു.
അനുശോചനം രേഖപ്പെടുത്തി വ്‌ളാഡിമർ പുടിന്‍
വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്‍. രാഷ്ട്രപത്രി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുടിന്‍ അനുശോചന സന്ദേശം അറിയിച്ചു
ദാരുണമായ അപകടം: അന്റോണിയോ ഗുട്ടെറസ്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. അനുശോചനം രേഖപ്പെടുത്തി.
I am deeply saddened by the terrible news of the plane crash in Ahmedabad, India.
— António Guterres (@antonioguterres) June 12, 2025
My heartfelt condolences to the families and loved ones of all affected.
ഹൃദയഭേദകം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയഭേദകവും നടക്കമുളവാക്കുന്നതുമാണ് സംഭവമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
'ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടം. ഒരാള്‍ ഒഴികെ ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ ചില വിദ്യാര്‍ത്ഥികളും മരണപ്പെട്ടിരിക്കുകയാണ്. ഇത് നടുക്കമുളവാക്കുന്നതാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതല്‍ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരില്‍ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാര്‍ത്ത. വിമാന ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു', മുഖ്യമന്ത്രി
ദുരന്ത മുഖത്തെത്തി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദുരന്ത മുഖത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവും ഉദ്യോഗസ്ഥരും ചേര്‍ന്ന് അമിത്ഷായ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുകയാണ്.
VIDEO | Ahmedabad Plane Crash: Union Home Minister Amit Shah (@AmitShah), Gujarat CM Bhupendra Patel (@Bhupendrapbjp) and Union Minister Ram Mohan Naidu (@RamMNK) reach the crash site to take stock of the situation.
— Press Trust of India (@PTI_News) June 12, 2025
(Full video available on PTI Videos - https://t.co/n147TvrpG7)… pic.twitter.com/xLQHJUwARJ
ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
വിമാന ദുരന്തത്തിൽ ജീവന്‍ നഷ് ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്.
അനുശോചനം അറിയിച്ച് പാകിസ്താന്‍
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ഹൃദയഭേദകമായ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുമൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെന്നും ഷഹബാസ് ഷെരീഫ് അറിയിച്ചു.
Saddened by the tragic crash of Air India flight near Ahmedabad today.
— Shehbaz Sharif (@CMShehbaz) June 12, 2025
We extend our condolences to the families of the victims grieving this immense loss.
Our thoughts and prayers are with all those affected by this heartbreaking tragedy.
മരിച്ചത് മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഒരാള്‍ക്ക് അത്ഭുത രക്ഷ
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ജിഎസ് മാലിക് ദേശീയ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. സീറ്റ് നമ്പര്‍ 11 എ യാത്രക്കാരനായ ഗുജറാത്ത് സ്വദേശി വിസ്വാഷ് കുമാര്‍ രമേശ് (40) ആണ് രക്ഷപ്പെട്ടത്. അദ്ദേഹം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര ജലശക്തി മന്ത്രി സി ആര്‍ പട്ടീല്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സ്ഥലത്തെത്തി
കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി റാം മാഹന്‍ നായിഡു വിമാന ദുരന്തം നടന്ന സ്ഥലത്തെത്തി. സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
രാജ്യത്തെ പിടിച്ചുലച്ച ദുരന്തമാണ്. ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാരുടെ കുടുംബത്തിനൊപ്പമാണ് ഹൃദയം. എല്ലാവരുടെയും ജീവന്‍ അത്യന്ത്യം അമൂല്യമാണ്. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രതികരിച്ചു. അതിനായി ഏതറ്റം വരെ പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ ചിലര്‍ക്കും ദാരുണാന്ത്യം
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ചിലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി പൊലീസ്. എത്രപേര്‍ മരിച്ചുവെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. എട്ട് പേര്‍ മരിച്ചതായി ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പട്ടിക
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു
എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി
അഹമ്മദാബാദ് പൊലീസ്. വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. യാത്രക്കാരും പെെലറ്റും ജീവനക്കാരും അടക്കം മുഴുവൻ പേരും മരിച്ചതായാണ് അഹമ്മദാബാദ് പൊലീസ് അറിയിച്ചത്.
രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം: രാഷ്ട്രപതി
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദുരന്തത്തില്‍ അതിയായ ദുഖമുണ്ടെന്നും അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു.
I am deeply distressed to learn about the tragic plane crash in Ahmedabad. It is a heart-rending disaster. My thoughts and prayers are with the affected people. The nation stands with them in this hour of indescribable grief.
— President of India (@rashtrapatibhvn) June 12, 2025
വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ച് അഹമ്മദാബാദ് വിമാനത്താവളം
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിച്ചതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. വൈകിട്ട് 4.5 മുതലാണ് സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചത്.
UPDATE: Ahmedabad Airport is now available for flight operations from 16:05 IST onwards.
— MoCA_GoI (@MoCA_GoI) June 12, 2025
Flight safety protocols are being followed with utmost care.@RamMNK @mohol_murlidhar @samirsinha69
സമഗ്രമായ അന്വേഷണം നടത്തണം: മെഹ്ബൂബ മുഫ്തി
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.
VIDEO | Ahmedabad Plane Crash: Addressing a press conference, PDP President Mehbooba Mufti (@MehboobaMufti) said, "I express my grief over the unfortunate incident in Ahmedabad. I hope a thorough investigation will be conducted, and whoever is found responsible shall be… pic.twitter.com/AnkmsizAYZ
— Press Trust of India (@PTI_News) June 12, 2025
ദുഃഖം രേഖപ്പെടുത്തി ലിത്വാനിയ വിദേശകാര്യമന്ത്രാലയം
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ലിത്വാനിയ. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബത്തിനൊപ്പവും ഇന്ത്യക്കാര്‍ക്കുമൊപ്പമാണ് ഹൃദയമെന്ന് ലിത്വാനിയ വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്.
ഹൃദയം ഉലയ്ക്കുന്ന ദുരന്തം: സോണിയാ ഗാന്ധി
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബത്തിനൊപ്പമാണ് ചിന്തകള്‍. ഹൃദയം ഉലയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. രാജ്യം മുഴുവന്‍ ദുഃഖത്തിലും പ്രാര്‍ത്ഥനയിലുമാണെന്ന് സോണിയാ ഗാന്ധി എക്‌സില്‍ കുറിച്ചു.
170 മരണം സ്ഥിരീകരിച്ചു
അഹമ്മദാബാദില്‍ അപകടത്തില്‍ 170 മരണം സ്ഥിരീകരിച്ചു.
വിമാനത്തില്‍ മലയാളിയും
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മക്കള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു രഞ്ജിത.
ഹൃദയഭേദകം: പ്രധാനമന്ത്രി നരേന്ദ്രമോദി
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകള്‍ക്കതീതമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് ബാധിച്ചവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും മോദി അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാനായി പ്രദേശത്തുള്ള മന്ത്രിമാരുമായും അതോറിറ്റികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
The tragedy in Ahmedabad has stunned and saddened us. It is heartbreaking beyond words. In this sad hour, my thoughts are with everyone affected by it. Have been in touch with Ministers and authorities who are working to assist those affected.
— Narendra Modi (@narendramodi) June 12, 2025
പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ
കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നിടത്ത് സിഐഎസ്എഫിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. സംഭവസ്ഥലത്തെ ചിത്രങ്ങള്‍ സിഐഎസ്എഫ് ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചു.
CISF Rescue Operations Underway at AI 171 Crash Site, Ahmedabad.
— CISF (@CISFHQrs) June 12, 2025
Following the tragic crash of London-bound Air India flight AI 171 near Ahmedabad Airport, #CISF personnel immediately activated emergency protocols and rushed to the site. Rescue operations are being carried out in… pic.twitter.com/jnfIWxQF1b
കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം
വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. വിവരങ്ങൾ അറിയാനായി 011-24610843 | 9650391859 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം.
അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റിൻ്റെ മെയ്ഡേ കോൾ
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക.
പ്രൊഫെെൽ ചിത്രം കറുപ്പ് നിറമാക്കി എയര്‍ ഇന്ത്യ
അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുഃഖ സൂചകമായി സോഷ്യല്‍മീഡിയയില്‍ പ്രൊഫെെൽ ചിത്രങ്ങൾ കറുപ്പ് നിറമാക്കി എയര്‍ ഇന്ത്യ
വാക്കുകള്‍ക്കതീതമായ വേദന തീർത്തെന്ന് അമിത് ഷാ
അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടം വാക്കുകള്‍ക്കതീതമായ വേദന തീര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേനയെ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് എത്തിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രിഹര്‍ഷ് സംഗ്‌വി, അഹമ്മദാബാദപൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചു.
Pained beyond words by the tragic plane crash in Ahmedabad. Disaster response forces have been quickly rushed to the crash site. Spoke with the Gujarat Chief Minister Shri Bhupendra Patel, Home Minister Shri Harsh Sanghavi, and Commissioner of Police Ahmedabad to assess the…
— Amit Shah (@AmitShah) June 12, 2025
അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാല് മണിയോടെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച ശേഷമാണ് യാത്ര തിരിക്കുക.
അപകടത്തിൽപ്പെട്ട വിമാനത്തിൽ 169 ഇന്ത്യക്കാർ
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു.
169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു.
നേതാക്കളോട് അഹമ്മദാബാദിലേക്ക് തിരിക്കാൻ മോദി
അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു എന്നിവരുമായി സംസാരിച്ചു. ഇരുവരോടും അഹമ്മദാബാദിലേക്ക് തിരിക്കാനും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായവര്‍. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആള്‍. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ള ആള്‍.
അപകടത്തിൽ 30 മരണം സ്ഥിരീകരിച്ചു
അഹമ്മദാബാദില്‍ നിന്നുളള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ഗ്രീൻ കോറിഡോർ ക്രമീകരിക്കാൻ നിർദ്ദേശം
വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം
ആശുപത്രികളില്‍ പ്രത്യേക ക്രമീകരണത്തിന് നിര്‍ദേശം നല്‍കി ഗുജറാത്ത് മുഖ്യമന്ത്രി
വിമാനം ടേക്ക് ഓഫ് ചെയ്തത് റൺവേ 23ൽ നിന്ന്
ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരായിരുന്നു പൈലറ്റ്
വിമാനത്താവളത്തിൽ പുറ നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു
ഗാന്ധിനഗറില്‍ നിന്ന് 90 അംഗ എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തും
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ടീം അപകട സ്ഥലത്തേയ്ക്ക്
അപകടം ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനുശേഷം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചു
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായി സൂചന