
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയെയും റോബര്‍ട്ട് വാദ്രയെയും വിമര്‍ശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ സിംഗിനെ ആറ് വര്‍ഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടികാട്ടിയാണ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നടപടി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരനുമാണ് ലക്ഷ്മണ്‍ സിംഗ്.
രാഹുല്‍ ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും അപക്വമായ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങളില്‍ രാജ്യം ഞെരുങ്ങുകയാണ് എന്നായിരുന്നു ലക്ഷ്മണ്‍ സിംഗിന്റെ പരാമര്‍ശം. ദേശ സുരക്ഷയാണ് പരമപ്രധാനം എന്നതിനാല്‍ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്താലും പ്രശ്‌നമില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ റോബര്‍ട്ട് വാദ്ര നടത്തിയ വിവാദ പരാമര്‍ശമാണ് ഒടുക്കം കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കുന്നതിലേക്ക് വരെ കലാശിച്ചത്. 'ഇന്ത്യയിലെ മുസ്ലീങ്ങള്‍ ദുര്‍ബലരാണെന്ന സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തീവ്രവാദികള്‍ നല്‍കിയതാണ്', എന്നായിരുന്നു റോബര്‍ട്ട് വാദ്ര പറഞ്ഞത്. പിന്നാലെ റോബര്‍ട്ട് വാദ്രയെയും രാഹുലിനെയും വിമര്‍ശിച്ച് ലക്ഷ്മണ്‍ രംഗത്തെത്തുകയായിരുന്നു.
വാദ്രയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഉത്തരവാദിത്വം ഇല്ലായ്മയാണെന്നുമായിരുന്നു ലക്ഷ്മണ്‍ സിംഗ് പറഞ്ഞത്. ക്യാമറയ്ക്ക് മുന്നിലാണ് താനിതെല്ലാം പറയുന്നത്. ആര്‍ക്കും സംശയമുണ്ടാകില്ല. സംസാരിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പത്ത് തവണ ആലോചിക്കണം. ഇല്ലെങ്കില്‍ ജനം തിരഞ്ഞെടുപ്പില്‍ മറുപടി പറയും എന്നും ലക്ഷ്മണ്‍ സിംഗ് പറഞ്ഞിരുന്നു. രാഹുലിന്റെയും റോബര്‍ട്ട് വാദ്രയുടെയും അപക്വമായ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങളില്‍ രാജ്യം ഞെരുങ്ങുകയാണെന്നും മുന്‍ എംഎല്‍എ പറഞ്ഞിരുന്നു.
Content Highlights: Digvijaya Singh's Brother Laxman Expelled From Congress After Remarks Against Rahul Gandhi