സീതാറാം യെച്ചൂരിയ്ക്ക് പകരം ഇനി ആര്? തൽക്കാലം ചുമതല ആ‍ർക്കുമില്ല, ചുമതല കൂട്ടായി നിർവ്വഹിക്കും

സെപ്റ്റംബർ 12ന് എയിംസ് ആശുപത്രിയിൽ വെച്ച് ശ്വാസകേശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു യെച്ചൂരിയുടെ അന്ത്യം

സീതാറാം യെച്ചൂരിയ്ക്ക് പകരം ഇനി ആര്? തൽക്കാലം ചുമതല ആ‍ർക്കുമില്ല, ചുമതല കൂട്ടായി നിർവ്വഹിക്കും
dot image

ന്യൂഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോ​ഗത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് ഉടൻ മറ്റൊരാളെ തീരുമാനിക്കില്ല. താത്കാലിക ചുമതല ആർക്കും നൽകേണ്ടതില്ലെന്നാണ് തീരുമാനം. പകരം പാർട്ടി സെന്ററിലെ നേതാക്കൾ ഒരുമിച്ച് ചുമതല നിർവ്വഹിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. പാർട്ടി കോൺ​ഗ്രസ് വരെ നിലവിലെ സംവിധാനം തുടരാനാണ് ആലോചന.

സെപ്റ്റംബർ 12ന് എയിംസ് ആശുപത്രിയിൽ വെച്ച് ശ്വാസകേശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു യെച്ചൂരിയുടെ അന്ത്യം. ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷം സെപ്റ്റംബർ 14ന് എയിംസിന് വിട്ടുകൊടുത്തു. യെച്ചൂരിയുടെ വിയോ​ഗം തീർത്ത ശൂന്യതയിലാണ് സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികൾ. യെച്ചൂരിയുടെ വിയോ​ഗം ഇടതുമുന്നണിക്ക് മാത്രമല്ല, എൻഡിഎ സഖ്യത്തിനും വലിയ നഷ്ടമാണെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ വാക്കുകൾ.

സോണിയാ ​ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ യെച്ചൂരിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്താണ് യെച്ചൂരിയെന്നാണ് ഓരോ പ്രതിപക്ഷ നേതാക്കളും അദ്ദേഹത്തിന്റെ വിയോഗത്തോട് പ്രതികരിച്ചത്.

dot image
To advertise here,contact us
dot image