മെസ്സി ഇവന്റ്, 'എല്ലാം ശരിയായാൽ 25ാം തിയ്യതി മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും'; ആന്റോ അഗസ്റ്റിൻ

സ്റ്റേഡിയത്തിന്റെ നവീകരണ പണികൾ ഉടനെ പൂർത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിൻ കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ടീമും പിൻമാറിയിട്ടില്ലെന്നും വരുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

മെസ്സി ഇവന്റ്, 'എല്ലാം ശരിയായാൽ 25ാം തിയ്യതി മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും'; ആന്റോ അഗസ്റ്റിൻ
dot image

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടർ ടിവി എഡി ആന്റോ അഗസ്റ്റിൻ. സ്‌റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫിഫ അംഗീകാരവും ലഭിച്ചാൽ ടിക്കറ്റ് വിൽപന ആരംഭിക്കുന്നമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മാസം 24, 25 എന്നീ ദിവസങ്ങളിലായി വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്റ്റേഡിയത്തിന്റെ നവീകരണ പണികൾ ഉടനെ പൂർത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിൻ കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ടീമും പിൻമാറിയിട്ടില്ലെന്നും വരുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

'എല്ലാ അപ്രൂവലും കിട്ടിയാൽ ടിക്കറ്റ് വിൽപ്പന ഉടനെ ആരംഭിക്കും. ഏകദേശം 24, 25 തിയ്യതികളിലായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ വിലയും മറ്റ് കാര്യങ്ങളും ഉടനെ അറിയിക്കുന്നതാണ്,' ആന്റോ അഗസ്റ്റിൻ പറഞ്ഞു.

കൊച്ചിയിൽ നടക്കുന്ന അർജന്റീന - ഓസ്‌ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡേറഷൻ വിലയിരുത്തിയിരുന്നു. സൗദിയിൽ നടന്ന യോഗത്തിൽ എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈൻ രാജകുമാരനുമായ ഷെയ്ക്ക് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പങ്കെടുത്തു. ഫിഫയുടെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയർമാൻ ആന്റർ ഐസക്, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫിഫയിൽ നിന്ന് ലഭിക്കേണ്ട അനുമതികൾക്കായി മുന്നോട്ട് പോകുമെന്ന് ആന്റോ അഗസ്റ്റിൻ യോഗത്തിൽ അറിയിച്ചു.

കൊച്ചിയിൽ നടക്കുന്ന മത്സരത്തിന് പൂർണ പിന്തുണ നൽകുമെന്ന് എഎഫ്‌സി ഉറപ്പ് നൽകി. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇത്ര വലിയൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുന്നതിലെ സന്തോഷവും പങ്കുവച്ചു. ലോകചാമ്പ്യന്മാരായ അർജന്റീനയുടെ വരവ് ഏഷ്യയിൽ ഫുട്‌ബോളിന്റെ വളർച്ചക്ക് സഹായമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

അതേസമയം അർജന്റീന - ഓസ്‌ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. എ ജയതിലകിന്റെ നേതൃത്വത്തിൽ ഐ എം എ ഹൗസിൽ യോഗം ചേർന്നു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഐജി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

നവംബർ 17നാണ് അർജന്റീന-ഓസ്‌ട്രേലിയ മത്സരം കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിശ്ചയിച്ചത്. മത്സരത്തിന് മുന്നോടിയായി ദ്രുതഗതിയിൽ കലൂർ സ്‌റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എഴുപത് കോടിയോളം രൂപ ചിലവഴിച്ചാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്റ്റേഡിയം നവീകരിക്കുന്നത്.

Content Highlights- Reporter Tv Md Says ticket sale will happen soon of ArgvsAus match

dot image
To advertise here,contact us
dot image