വാട്‌സ്ആപ്പും യൂട്യൂബും സെൽഫിയും കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ല; താഴെത്തട്ടിലേക്ക് ഇറങ്ങണം: മുരളീധരൻ

ആര് മുഖ്യമന്ത്രി ആകണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും എന്നും കെ മുരളീധരന്‍ പറഞ്ഞു

dot image

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. കെ സുധാകരനാണെങ്കിലും കെ സി വേണുഗോപാലാണെങ്കിലും അതെയെന്നും കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി പ്രസ് കോണ്‍ഫറന്‍സിലാണ് പ്രതികരണം. ആര് മുഖ്യമന്ത്രി ആകണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും എന്നും കെ മുരളീധരന്‍ പറഞ്ഞു.

'വാട്‌സ് ആപ്പും യൂട്യൂബും കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ല. താഴെത്തട്ടിലേക്ക് ഇറങ്ങണം. ജനപ്രതിനിധിയായി കഴിഞ്ഞാല്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകണം. സെല്‍ഫിയെടുത്തത് കൊണ്ടൊന്നും കാര്യമില്ല. അരമണിക്കൂറെങ്കിലും സെല്‍ഫിക്ക് വേണ്ടി മാറ്റിവെക്കേണ്ട സാഹചര്യമല്ലേ ഇപ്പോഴെന്നും' കെ മുരളീധരന്‍ ചോദിച്ചു. താന്‍ നിയമസഭയില്‍ മത്സരിക്കുന്നതൊന്നും തീരുമാനിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജനത്തിന് ഗ്രൂപ്പ് താല്‍പര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ തനിക്ക് ചതി പറ്റി. ആരാണ് ചതിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. പറഞ്ഞ് വഷളാക്കുന്നില്ല. പരാജയം പഠിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ കിട്ടാവുന്ന പദവിയെല്ലാം കിട്ടിയാലും ചിലര്‍ക്ക് തൃപ്തിയില്ല. പാര്‍ട്ടി ശക്തിപ്പെടുത്തണമെങ്കില്‍ കഴിവുള്ളവരെ ഉപയോഗിക്കണം. തരൂരിന്റെ പല നിലപാടിനോടും വിയോജിപ്പുണ്ട്. അതിനെല്ലാം പരിഹാരമുണ്ട്. പാര്‍ട്ടി വിടണമെന്ന ആഗ്രഹം തരൂരിനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂര്‍ ജയിച്ചാലും തുടര്‍ഭരണത്തിന് അധ്വാനം വേണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: MPs should not contest the assembly elections congress decision said K Muraleedharan

dot image
To advertise here,contact us
dot image