ഇസ്രയേലിൽ നാശം വിതച്ച് ഇറാൻ; പത്ത് വയസ്സുകാരി ഉൾപ്പെടെ പത്ത് മരണമെന്ന് റിപ്പോർട്ട്

ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ എൺപത് പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്ക്

dot image

ടെൽഅവീവ്/ തെഹ്റാൻ: ഇസ്രയേലിൽ ശക്തമായ ആക്രമണം നടത്തി ഇറാൻ. കഴിഞ്ഞ രാത്രിയും പുലർച്ചെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ ഇറാൻ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 10 വയസ്സുള്ള ഒരു കുട്ടിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യ ഇസ്രയേലിലെ ബാത് യാം ന​ഗരത്തിൽ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തിൽ തകരുകയും ആറ് പേരോളം കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ 140ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഇറാനിയൻ പൗരന്മാര്‍ രാജ്യം വിടണമെന്ന്‌ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ആക്രമണം നിർത്താമെന്ന് ഇറാൻ വ്യക്തമാക്കിയത് സമാധാന നീക്കങ്ങൾക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്.

മധ്യ ഇസ്രയേലിന് പുറമെ വടക്കൻ ഇസ്രയേലിലും ഇറാൻ ആക്രമണം നടത്തി. ഇവിടുത്തെ പ്രധാന നഗരങ്ങളിലൊന്നായ താമ്രയിൽ ആൾത്താമസമുള്ള കെട്ടിടങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവിടെ നാല് പേർ മരിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ബാത് യാമിലെ ആക്രമണത്തിന് പിന്നാലെ നിരവധി ആളുകളെ കാണാനില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 35 ആളുകളെ വരെ കാണതായെന്നായിരുന്നു മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഏഴു പേരെയാണ് കാണാതായതെന്ന് പൊലീസ് വെളിപ്പെടുത്തിയതായി അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

വളരെ ദുഃഖകരവും ദുഷ്‌കരവുമായ ഒരു പ്രഭാതമാണ് രാജ്യം അഭിമുഖീകരിച്ചതെന്നായിരുന്നു ഇന്ന് പുല‍ർച്ചെ നടന്ന ഇറാൻ്റെ ആക്രമണങ്ങളോടുള്ള ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോ​ഗിൻ്റെ പ്രതികരണം, ക്രിമിനൽ ഇറാനിയൻ ആക്രമണങ്ങൾ" എന്നും ഇറാൻ്റെ ആക്രമണത്തെ ഹെർസോഗ് വിശേഷിപ്പിച്ചത്. പരിക്കേറ്റവർ സുഖം പ്രാപിക്കുന്നതിനും കാണാതായ ഇസ്രയേലികളെ കണ്ടെത്തുന്നതിനും വേണ്ടി പ്രാർത്ഥിക്കുമെന്നും എക്‌സ് പോസ്റ്റിൽ ഐസക് ഹെർസോഗ് കുറിച്ചു. ഇതിനിടെ ബാത് യാമിലെ ആക്രമണത്തിന് പിന്നാലെ നിരവധി ആളുകളെ കാണാനില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 35 ആളുകളെ വരെ കാണതായെന്നായിരുന്നു മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഏഴു പേരെയാണ് കാണാതായതെന്ന് പൊലീസ് വെളിപ്പെടുത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രിയും പുലർച്ചെയുമായി ഇസ്രയേൽ ഇറാനിൽ ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. ഇസ്രയേലിൻ്റെ പ്രതിരോധ മന്ത്രാലയത്തിൻ്റെ ആസ്ഥാനം അടക്കം ഇസ്രയേൽ ലക്ഷ്യം വെച്ചിരുന്നു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ തകർക്കുന്നത് വരെ എത്ര ദിവസമെടുക്കുന്നോ അത്രയും ദിവസം ആക്രമണം തുടരുമെന്നും നെതന്യാഹു പ്രതികരിച്ചിരുന്നു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ സംവിധാനങ്ങളും സംഭരണകേന്ദ്രങ്ങളും തകർത്തുവെന്ന് ഇസ്രയേ‌ൽ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഇതിനിടെ ആണവായുധ പദ്ധതി സമാധാനപരമാണെന്ന് ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കുകയല്ലാതെ മറ്റ് മാർ​​ങ്ങളില്ലെന്നും ഇസ്രയേൽ ചൂണ്ടിക്കാണിച്ചു. ഇറാൻ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ്റെ റെവല്യൂഷനറി ​ഗാ‍ർഡ് കോർപ്സ് വ്യക്തമാക്കിയിരുന്നു.

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊ‍ർജ്ജ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നടക്കാനിരുന്ന ഇറാൻ-അമേരിക്ക ആണവ കരാർ‌ സംബന്ധിച്ച ചർച്ചകൾ റദ്ദാക്കിയിരുന്നു. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനിടയിൽ ചർച്ച നി‍രർത്ഥകമാണെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി.ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ്റെ നീക്കമെന്നും റിപ്പോ‍ർട്ടുണ്ട്.

ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Content Highlights: Iran wreaks havoc in Israel 10 dead

dot image
To advertise here,contact us
dot image