ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിച്ച് ഫിഫ്റ്റി; മണിക്കൂറിനുള്ളിൽ PSL കിരീടം; തിളങ്ങി സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ

24 മണിക്കൂര്‍ മുമ്പ് ബര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലായിരുന്നു റാസ

dot image

പാകിസ്താൻ സൂപ്പര്‍ ലീഗ് ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തോല്‍പ്പിച്ച് ലാഹോര്‍ ക്യുലാന്‍ഡേഴ്സ് കിരീടം നേടിയപ്പോള്‍ താരമായത് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ. ഏഴ് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന താരത്തിന്റെ പ്രകടനമാണ് ലാഹോര്‍ ക്യുലാന്‍ഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത്.

202 റണ്‍സ് എന്നതായിരുന്നു ലാഹോറിന്റെ വിജയലക്ഷ്യം. അവസാന രണ്ടോവറില്‍ 31 റണ്‍സും . ഫഹീം അഷ്റഫ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്സും അഞ്ചാം പന്ത് ഫോറിനും പറത്തിയാണ് റാസ ടീമിന് കിരീടം സമ്മാനിച്ചത്.

റാസയുടെ ഈ പോരാട്ടത്തിന് പിന്നിൽ മറ്റൊരു കഥയുമുണ്ട്. 24 മണിക്കൂര്‍ മുമ്പ് ബര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലായിരുന്നു റാസ. ആ മത്സരത്തിൽ താരം 68 പന്തില്‍ 60 റണ്‍സുമായി തിളങ്ങി. മത്സരത്തില്‍ 25 ഓവര്‍ പന്തെറിയുകയും 20 ഓവറോളം ബാറ്റ് ചെയ്യുകയും ചെയ്ത റാസ മത്സരം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ സൂപ്പര്‍ ലീഗ് ഫൈനല്‍ കളിക്കാനായി കറാച്ചിയിലേക്ക് പറക്കുകയായിരുന്നു.
കിരീടപ്പോരാട്ടത്തിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് റാസ സ്റ്റേഡിയത്തിലെത്തിയത്.

Content Highlights: Sikandar Raza flies from england test in to Lahore to take psl title

dot image
To advertise here,contact us
dot image