
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ ബിസിസിഐ തെരഞ്ഞെടുത്തതായി സൂചന. ഇംഗ്ലണ്ടിലെ വരാനിരിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനായി ദേശീയ സെലക്ടർമാർ നാളെ യോഗം കൂടുമ്പോൾ ഇതിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
25 കാരനായ ബാറ്റർ ടീമിനെ നയിക്കുമ്പോൾ കെ എൽ രാഹുലിനോ അല്ലെങ്കിൽ റിഷഭ് പന്തിനോ ആയിരിക്കും വൈസ് ക്യാപ്റ്റൻ ഡെപ്യൂട്ടി. നേരത്തെ ബിസിസിഐ ജസ്പ്രീത് ബുംമ്രയെ സമീപിച്ചെങ്കിലും തരാം വിസമ്മതിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മുൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയും സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. സെലക്ഷൻ യോഗത്തിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പത്രസമ്മേളനം നടക്കും.
ഡിസംബർ-ജനുവരി മാസങ്ങളിൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലെന്നപോലെ 34 കാരനായ പേസർ മുഹമ്മദ് ഷമിയെ ഈ പര്യടനത്തിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കാനാണ് സാധ്യത. കാരണം 34 കാരന്റെ ലോംഗ് സ്പെൽ എറിയാനുള്ള കഴിവിൽ ബിസിസിഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം സായ് സുദർശൻ അടക്കമുള്ള പുതുമുഖങ്ങളെ ഇത്തവണ പരിഗണിച്ചേക്കും.
Content Highlights: Will Gill be the new Test captain?; BCCI's official announcement may be made tomorrow