
പാലക്കാട്: ഇന്ന് പാലക്കാട് നടക്കുന്ന നവ കേരള സദസ്സിൽ മുസ്ലിം ലീഗ് നേതാവ് വേദിയിലെത്തും. മുസ്ലിം ലീഗ് മുന് ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവ കേരള സദസ്സ് പ്രഭാതയോഗത്തിനെത്തും. പാര്ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല് പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്നാണ് ഹൈദ്രോസ് പറയുന്നത്. വിലക്ക് ലംഘിച്ച് പരിപാടിയില് പങ്കെടുക്കരുതെന്ന് നേരത്തേ, മുസ്ലിം ലീഗ് നേതാക്കള്ക്കും പ്രവര്ത്തകര്ക്കും നേതൃത്വം നിര്ദേശം നല്കിയിരുന്നു.
നവ കേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിക്കും. രാവിലെ 9ന് ഷൊർണൂരിൽ പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് നവകേരള സദസ് ജില്ലയിൽ ആദ്യ ദിവസം പര്യടനം നടത്തുക. കാസർകോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്.
ആ ചങ്കിൽ മറുപടിയുണ്ടോ? മുഖ്യമന്ത്രി നടത്തുന്നത് ദരിദ്ര കേരളയാത്ര: സി കൃഷ്ണകുമാർജില്ലയിലെ കാർഷിക പ്രശ്നങ്ങൾ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം. പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന സദസ്സിൽ വിവിധ കോൺഗ്രസ്, ലീഗ് പ്രവർത്തകരും പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. തൂതയിൽ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.