'Windowless Window Seat' എന്ന പരിഹാസം; ഏറ്റവും വെറുക്കപ്പെട്ട '11 A' ലക്കി സീറ്റായി മാറിയപ്പോള്‍

എന്തുകൊണ്ടാണ് ബോയിംഗ് 737 വിമാനത്തിലെ 11A സീറ്റ് ബുക്ക് ചെയ്യാന്‍ എല്ലാവരും മടിക്കുന്നത്

dot image

ഹമ്മദാബാദ് വിമാന അപകടത്തോടെ യാത്രക്കാര്‍ക്ക് ഒട്ടും താല്പര്യമില്ലാതിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ '11 A' സീറ്റ് ഹോട്ട് സീറ്റായി മാറിയിരിക്കുകയാണ്. '11 A' സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജനാണ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരണത്തിന് കീഴടങ്ങിയപ്പോള്‍ രക്ഷപ്പെട്ട ഏക യാത്രികന്‍ എന്ന രീതിയില്‍ വിശ്വാസ് കുമാര്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. എങ്ങനെയാണ് ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ 11A സീറ്റിലിരുന്ന രമേശിന് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് നോക്കാം.

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ 11A സീറ്റായിരുന്നു രമേഷിന്റേത്. എങ്ങനെയാണ് ഈ സീറ്റിലിരുന്ന രമേശിന് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് നോക്കാം.

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-ലെ സീറ്റിങ് ക്രമം അനുസരിച്ച് 11A ഒരു സ്റ്റാന്‍ഡേര്‍ഡ് ഇക്കണോമി എക്‌സിറ്റ് റോ സീറ്റാണ്.

യാത്രക്കാര്‍ക്ക് വിമാനത്തിന് പുറത്തേക്ക് ഇറങ്ങുന്ന വാതിലിനടുത്തുള്ള ഈ സീറ്റ് മറ്റുസീറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചാരി ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. ബോയിംഗ് 737-900, 900ER വിമാനങ്ങളില്‍ 11A വിന്‍ഡോ സീറ്റ് എന്നാണ് പറയുകയെങ്കിലും വിന്‍ഡോ ഇല്ലെന്നുള്ളതും എക്സിറ്റ് ഡോറിന് ‍ സമീപം ആയതുകൊണ്ടും കാഴ്ചകാണാന്‍ താല്പര്യമുള്ള യാത്രക്കാര്‍ പൊതുവെ ഈ സീറ്റ് തിരഞ്ഞെടുക്കാറില്ല.

എന്നാല്‍ അഹമ്മദാബാദ് അപകടത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 11 A സീറ്റിനോടുണ്ടായിരുന്ന ഇഷ്ടക്കേട് ഇല്ലാതായി. എല്ലാവരുടെയും ഇഷ്ടക്കേട് പിടിച്ചുപറ്റിയ സീറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ മിറാക്കിള്‍ സീറ്റും ലക്കിസീറ്റുമെല്ലാമായി മാറി. യാത്രക്കാരന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സുരക്ഷിത സീറ്റെന്ന യാഥാര്‍ഥ്യം യാത്രക്കാര്‍ തിരിച്ചറിഞ്ഞതോടെ സീറ്റിനുള്ള ഡിമാന്‍ഡ് ഉയരാനുള്ള സാധ്യത മുന്‍കൂട്ടിക്കാണുന്നവരുണ്ട്. ഇത് സീറ്റിന്‍റെ ചാര്‍ജ് വര്‍ധനയിലേക്ക് നയിക്കുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചുകഴിഞ്ഞു.

Content Highlights: how 11a europes most hated seat on a boeing 737 became air india crashs

dot image
To advertise here,contact us
dot image