'ഭർത്താവ് ഒന്നു തല്ലിയാൽ അത് ക്രൂരതയാവില്ല, ആത്മഹത്യാ പ്രേരണയായും കാണാനാവില്ല': ​ഗുജറാത്ത് ഹൈക്കോടതി

വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ 23കാരി ആത്മഹത്യചെയ്ത സംഭവത്തിലാണ് കീഴ്ക്കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ച ഭർത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ​ഗീതാ ​ഗോപിയുടെ നിരീക്ഷണം

'ഭർത്താവ് ഒന്നു തല്ലിയാൽ അത് ക്രൂരതയാവില്ല, ആത്മഹത്യാ പ്രേരണയായും കാണാനാവില്ല': ​ഗുജറാത്ത് ഹൈക്കോടതി
dot image

അഹമ്മദാബാദ്: ഭ‍ർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയാവില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൂടുതൽ തെളിവുകൾ വേണമെന്നും ​ഗുജറാത്ത് ഹൈക്കോടതി. രാത്രിയിൽ വൈകിയെത്തിയതിനെ ചോദ്യംചെയ്ത ഭാര്യയുമായി വഴക്കുക്കൂടുന്നത് അസാധാരണമല്ലെന്നും അതിനെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ 23കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ കീഴ്ക്കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ച ഭർത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ​ഗീതാ ​ഗോപിയുടെ നിരീക്ഷണം. ഭാര്യ സ്വന്തംവീട്ടിൽ ഒരു ദിവസം കൂടുതൽ തങ്ങിയതിൻ്റെ പേരിൽ ഭർത്താവ് ഒന്നുതല്ലിയത്കൊണ്ടു മാത്രം ക്രൂരതയാവില്ല. തുടർച്ചയായ തല്ലും പീഡനവുംമൂലം ജീവിതം അസഹലീയമായതിന് തെളിവുണ്ടെങ്കിലേ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കൂ.

1996-ൽ വൽസാഡിലെ പഹാഡ്പാഡയിൽ ഭാര്യ പ്രമീള ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ദിലീപ് വർളിയെ സെഷൻസ് കോടതി 2003-ലാണ് ശിക്ഷിച്ചത്.
Content Highlights: Gujarat High Court says beating a woman by her husband is not cruelty, more evidence is needed for abetment to suicide

dot image
To advertise here,contact us
dot image