യുപിയില്‍ ഏഴ് വർഷമായി വെസ്റ്റ് ആർക്ട്ടിക്കയുടെ പേരിൽ വ്യാജ എംബസി പ്രവർത്തിപ്പിച്ചു; പ്രതി പിടിയിൽ

ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം

dot image

ലഖ്നൗ: വെസ്റ്റ് ആർക്ടിക്ക രാജ്യത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാജ എംബസി പ്രവർത്തിപ്പിച്ചിരുന്ന അംബാസഡറെ പിടികൂടി. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. വെസ്റ്റ് ആർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ എന്നയാളെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു എന്ന പേരിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹവാല ഇടപ്പാട് വഴി കളളപ്പണം വെളുപ്പിക്കുന്ന സംഘത്തിന്റെ ഭാ​ഗമാണ് ഇയാളെന്നും ആരോപണമുണ്ട്. ഏഴ് വർഷമായി വ്യാജ എംബസി ​ഗാസിയാബാദിൽ പ്രവർത്തിക്കുന്നതായാണ് വിവരം.

എംബസി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നിന്ന് വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുളള ആഡംബര കാറുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസിൽ നിന്ന് വ്യാ​ജ പാസ്പോർട്ടുകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഗാസിയാബാദിൽ ഒരു ഇരുനില കെട്ടിടം വാടകയ്ക്കെടുത്താണ് എംബസി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുളളിൽ ഹർഷവർധൻ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോ​ഗിച്ചിരുന്നു.

Content Highlights: UP Man Ran Fake Embassy in Ghaziabad For 7 years

dot image
To advertise here,contact us
dot image