'ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവർ സുരക്ഷിതമായി കഴിയാമെന്ന് കരുതേണ്ട': പ്രധാനമന്ത്രി

100 വർഷം മുൻപുള്ള ശ്രീ നാരായണ ഗുരു മഹാത്മാഗാന്ധി സംഗമം ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

dot image

ന്യൂഡൽ​ഹി: ശ്രീനാരായണ ഗുരു വചനങ്ങൾ ലോകത്തിന് വഴികാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുദേവനിൽ നിന്ന് മാർഗ്ഗനിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

100 വർഷം മുൻപുള്ള ശ്രീ നാരായണ ഗുരു മഹാത്മാഗാന്ധി സംഗമം ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു-മഹാത്മജി സംഗമത്തിന്റെ ശതാബ്ദി സമ്മേളനം ദില്ലിയിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഗുരുവചനങ്ങൾ മലയാളത്തിൽ ഉദ്ധരിച്ച പ്രധാനമന്ത്രി ഗുരുവിൻ്റെ ആശയങ്ങൾ ലോക മാനവികതയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ആണ് സർക്കാരിന്റെ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യംമെന്നും മോദി പറഞ്ഞു. വർക്കല ശിവഗിരി ദക്ഷിണ കാശിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂറും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവർ സുരക്ഷിതമായി കഴിയാമെന്ന് കരുതേണ്ടെന്നും ഭാരതത്തിന്റെ സാമർഥ്യം ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രിയെ പ്രശംസിച്ചു.

നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ ആത്മ പ്രതീകമാണെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രശംസിച്ചു. നരേന്ദ്ര മോദിയെ പോലെ ഒരു പ്രധാനമന്ത്രി ഭാരതത്തിൽ ഉണ്ടായിട്ടില്ലെന്നും മതഭേദങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കായി പ്രവർത്തുക്കുന്ന മഹാനാണ് മോദിയെന്നും സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണഗുരു-മഹാത്മജി സംഗമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Content Highlight : Modi said that Mahatma Gandhi took guidance from Gurudev

dot image
To advertise here,contact us
dot image