
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ 242 പേരുമായി പറന്ന എയര്‍ എന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറുകയായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാളുപോലും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ വിമാനം തകർന്നുവീണ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ എട്ട് വിദ്യാർത്ഥികളും മരിച്ചിട്ടുണ്ട്.
രാജ്യത്തെ ഞെട്ടിച്ച ഈ വിമാനാപകടത്തിൽ മരിച്ച 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ഇതിൽ രണ്ട് പേരാണ് ജാമി മീക്കും ഗ്രീൻലോ മീക്കും. ദുരന്തത്തിനിടയിൽ കൂടുതൽ നോവായി മാറുകയാണ് ഇരുവരും ടേക് ഓഫിന് മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ട നിമിഷങ്ങൾ. വെക്കേഷൻ കഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസമായ ഇന്നലെയാണ് 'ലാസ്റ്റ് നൈറ്റ് ഇൻ ഇന്ത്യ' എന്ന ക്യാപ്‌ഷനോടെ അവർ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
Life is deeply unpredictable.
— BALA (@erbmjha) June 12, 2025
Just moments before the Air India Boeing crash, two UK nationals recorded a video, smiling—unaware of what lay ahead.
A haunting reminder: every moment counts. #planecrash pic.twitter.com/rObL1kZ6Aj
ലണ്ടൻ ആസ്ഥാനമായുള്ള യോഗ പരിശീലകൻ കൂടിയായ ജാമി മീക്ക് ആ വീഡിയോയിൽ തന്റെ മനസ്സിനെ സ്പർശിച്ച ഇന്ത്യയിലെ അനുഭവങ്ങൾ ഓർത്തെടുക്കുയും ചെയ്തിരുന്നു. രുചിയാർന്ന ഭക്ഷണങ്ങൾ കഴിച്ചതിനെ കുറിച്ചും വ്യത്യസ്ത മനുഷ്യരെ കണ്ടതിനെ കുറിച്ചുമെല്ലാം പറയുന്ന വീഡിയോക്കവസാനം സന്തോഷത്തോടെ മടങ്ങുന്നുവെന്നും ഇന്ത്യയ്ക്ക് നന്ദിയെന്നും പറയുന്നുണ്ട്.
ഇന്ന് രാവിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള വിമാനം കയറുന്നതിന് ഗുഡ്ബൈ ഇന്ത്യ എന്നും ജാമി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. രാജ്യം സമീപ കാലത്ത് കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ 242 പേരും അവരുടെ സ്വപ്നങ്ങളും കത്തിയമരുമ്പോൾ ജാമിയും ഗ്രീൻലോയും നോവാവുകയാണ്.
Content Highlights: 'Last Night In India' Briton's Instagram Post Before Boarding Doomed Air India Flight