അഹമ്മദാബാദ് വിമാനാപകടം; വിജയ് രൂപാണിയുൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേർ മരിച്ചു

അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചു

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അഹമ്മദാബാദ് പൊലീസ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുൾപ്പടെയുള്ള 242 പേരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രഞ്ജിത ഗോപകുമാരൻ നായരെന്ന മലയാളി നേഴ്സും ഉൾപ്പെട്ടിട്ടുണ്ട്.

ബിജെപി നേതാവും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന വിജയ് രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനം വഹിച്ചത്. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിയ്ക്കും ശേഷം രാജ്‌കോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. മകന്‍ പൂജിത് രൂപാണിയും അഹമ്മദാബാദില്‍ വെച്ച് നടന്ന ഒരു വാഹനാപകടത്തിലായിരുന്നു കൊല്ലപ്പെട്ടത്. പിന്നീട് പൂജിത് രൂപാണി മെമ്മോറിയല്‍ ട്രസ്റ്റ് ആരംഭിച്ച് മകന്‍റെ ഓര്‍മയ്ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു വിജയ് രൂപാണിയുടെ കുടുംബം. എന്നാലിപ്പോള്‍ രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ രൂപാണിയും കൊല്ലപ്പെട്ടിരിക്കുകയാണ്. അതേ സമയം, വിമാനത്തിലുണ്ടായിരുന്ന 242 ൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടത് എന്നാണ് റിപ്പോർട്ട്. ഇയാൾ എമർജെൻസി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.

Also Read:

വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. യാത്രക്കാരും പൈലറ്റും ജീവനക്കാരും അടക്കം മുഴുവന്‍ പേരും മരിച്ചതായാണ് അഹമ്മദാബാദ് പൊലീസ് അറിയിച്ചത്.

അതേ സമയം, ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് പങ്കുവയ്ക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു അടിയന്തര സഹായ കേന്ദ്രം തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെയാരെയും രക്ഷപ്പെടുത്താനായില്ല.

Content Highlights- Ahmedabad plane crash: All on board, including Vijay Rupani, killed

dot image
To advertise here,contact us
dot image