
പാട്‌ന: കല്ല്യാണ വീട്ടിലെ ഡിജെയുടെ ശബ്ദം കേട്ട് ബോധരഹിതയായി ആശുപത്രയിലെത്തിയ പെണ്‍കുട്ടിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് ദാരുണാന്ത്യം. ഹൃദ്രോഗിയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ വൈകിയതാണ് മരണകാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
പിങ്കി കുമാരി എന്ന 15 കാരിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്. ഹൃദരോഗിയായ കുട്ടി അയല്‍വീട്ടിലെ ഡിജെയുടെ ശബ്ദം കേട്ട് അസ്വസ്ഥ പ്രകടിപ്പിക്കുകയും തുടര്‍ന്ന ബോധരഹിതയാവുകയുമായിരുന്നു. കുട്ടിയെ എഴുന്നേല്‍പ്പിച്ച് ഓട്ടോ ഡ്രൈവറായ പിതാവ് ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വേദന കൊണ്ടു പുളയുന്ന പെണ്‍കുട്ടിയെ ഒരു മണിക്കൂറോളമാണ് ചികിത്സ നല്‍ക്കാതെ ഡോക്ടര്‍മാര്‍ കാത്തിരുത്തിയത്. പിന്നാലെ കുട്ടി മരിച്ചു. ഡോക്ടര്‍മാരുടെ ശ്രദ്ധ കുറവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി കുടംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുടംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിമറിയിച്ച് രംഗത്തെത്തി.
Content Highlights- A 15-year-old girl with heart disease fainted after listening to the DJ at a neighboring wedding; treatment was delayed, resulting in a tragic end.