റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകം: പിണറായി വിജയൻ

സംസ്ഥാനത്ത് നിപ ഭീതി പടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്തയോട് പ്രതികരിച്ചിരിക്കുന്നത്

റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകം: പിണറായി വിജയൻ
dot image

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് നിപ ഭീതി പടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്തയോട് പ്രതികരിച്ചിരിക്കുന്നത്.

നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നതെന്ന ആശങ്കയും പ്രതിപക്ഷ നേതാവ് പങ്കുവെച്ചിട്ടുണ്ട്. മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അവകാശപ്പെടുമ്പോളാണ് അതിന് കടകവിരുദ്ധമായ വാർത്ത ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

Also Read:

ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല. ജീവൻ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാവശ്യ ജീവൻരക്ഷാ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപയാണെന്ന സ്ഥിരീകരണം പൂനെയിലെ വൈറോളജി ലാബിൽ നിന്നും ലഭിച്ചത്. എന്നാൽ പരിശോധന ഫലം വന്നിട്ടില്ലെന്ന നിലയിൽ കെ മുരളീധരൻ ഇന്നലെ വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത് പിന്നീട് ചർച്ചയായിരുന്നു. ഫലം ഉച്ചയോടെ ലഭ്യമായി എന്ന കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചെന്ന് അറിയിച്ചത് ജില്ലാ കളക്ടറായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 63 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.

Also Read:

ഇന്ന് മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് കീഴാറ്റൂർ സ്വദേശി സരോജിനി(59) ആണ് മരിച്ചിരുന്നു.വയറിളക്കം ബാധിച്ച് മരിച്ച സരോജിനിക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലത്തിൽ വ്യക്തമാകുകയായിരുന്നു . ചൊവ്വാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരനും ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് വയനാട് കോളയാടി സ്‌കൂളിലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്.

Content Highlights: Kerala Chief Minister Pinarayi Vijayan has expressed deep concern over reports of shortages of life-saving medicines such as Remdesivir, highlighting the urgent need to ensure adequate availability of critical drugs for patients.

dot image
To advertise here,contact us
dot image