എഫ്‌സിആര്‍എ ഭേദഗതി; 'ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്തിരിയണം'

മത ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

എഫ്‌സിആര്‍എ ഭേദഗതി; 'ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്തിരിയണം'
dot image

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിയന്ത്രണ നിയമ(എഫ്‌സിആര്‍എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ ഭേദഗതി നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ മേഖലയില്‍ രാജ്യത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും. ഈ ബില്ലിനെതിരെ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ശക്തമായിക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്‍ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഈ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഈ മേഖലയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. മത ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

Content Highlights: FCRA amendment; Ramesh Chennithala wants the Center to back off from the move to destroy minority institutions

dot image
To advertise here,contact us
dot image