'പിണറായിസം' അവസാനിപ്പിക്കുമോ? അന്‍വറിന്റെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് തോല്‍വി, നിലമ്പൂരിലും ചുവന്നില്ല

പി വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് തിരിച്ചടി നേരിട്ടിരിക്കുന്നത്

'പിണറായിസം' അവസാനിപ്പിക്കുമോ? അന്‍വറിന്റെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് തോല്‍വി, നിലമ്പൂരിലും ചുവന്നില്ല
dot image

നിലമ്പൂര്‍: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് തോല്‍വി. എടവണ്ണ പഞ്ചായത്താണ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. നിലമ്പൂരിലും എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫിന് വന്‍ മുന്നേറ്റമാണുള്ളത്. പി വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പി വി അന്‍വര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നു. പിണറായിസം അവസാനിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കണമെന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ.

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: local body election result 2025 LDF defeated in P V Anvar s panchayath

dot image
To advertise here,contact us
dot image