' കുടുംബത്തോടെ ജീവനൊടുക്കാനാണ് കരുതിയത്; അധ്യാപകരുടെ കുടിപ്പകയ്ക്കിരയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ

തിരുവനന്തപുരം കിളിമാനൂരിലെ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അധ്യാപകര്‍ തമ്മിലുള്ള കുടിപ്പകയില്‍ വിദ്യാര്‍ത്ഥിനി ബലിയാടായത്

dot image

തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരായ അധ്യാപികയുടെ വ്യാജ പ്രചാരണത്തില്‍ പ്രതികരിച്ച് കുട്ടിയുടെ അമ്മ. പ്രചരിക്കുന്ന കാര്യങ്ങള്‍ കേട്ട് കുടുംബമായി ജീവനൊടുക്കാനാണ് ആദ്യം കരുതിയതെന്നും തെറ്റ് ചെയ്യാത്ത തങ്ങള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചിന്തയിലേക്ക് പിന്നീട് എത്തുകയായിരുന്നുവെന്നും അമ്മ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

'അധ്യാപികയുടെ പ്രചാരണത്തിന് പിന്നാലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാതെയായി. മാനസിക പീഡനത്തെത്തുടര്‍ന്ന് മകള്‍ പ്ലസ്‌വണ്‍ പഠനം നിര്‍ത്തി. അപസ്മാരത്തിന്റെ പ്രശ്‌നമുള്ളതിനാല്‍ മകള്‍ക്ക് നാലു മാസത്തോളം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബമായി ജീവനൊടുക്കാനായിരുന്നു ആദ്യം കരുതിയത്. പക്ഷെ ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. പിന്നെ എന്തിന് ആത്മഹത്യ ചെയ്യണം', മാതാവ് പ്രതികരിച്ചു.

തിരുവനന്തപുരം കിളിമാനൂരിലെ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അധ്യാപകര്‍ തമ്മിലുള്ള കുടിപ്പകയില്‍ വിദ്യാര്‍ത്ഥിനി ബലിയാടായത്. അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക വ്യാജ പ്രചാരണം നടത്തുകയായിരുന്നു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഇന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

പത്താം ക്ലാസില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി കഴിഞ്ഞവര്‍ഷമാണ് രാജാ രവി വര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അഡ്മിഷന്‍ എടുക്കുന്നത്. എന്നാല്‍ സബ്ജക്ട് ഇഷ്ടമില്ലാത്തതിനാല്‍ പിന്നീട് കോമേഴ്‌സ് വിഭാഗത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥിനിക്ക് ആദ്യമായിട്ട് അപസ്മാര രോഗം പിടിപെടുന്നത്. പിന്നാലെ നാലുമാസത്തോളം വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഈ സമയത്താണ് സ്‌കൂളിലെ അധ്യാപകന്‍ കൂടിയായിട്ടുള്ള വിഷ്ണുവിനെതിരെ ഹിന്ദി വിഭാഗം അധ്യാപിക ചന്ദ്രലേഖ വ്യാജ ആരോപണം ഉയര്‍ത്തിയത്. വിദ്യാര്‍ഥിനിയെ വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന വ്യാജ ആരോപണം ഓണ്‍ലൈന്‍ ചാനലുകളിലും സ്‌കൂളിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും ചന്ദ്രലേഖ അറിയിക്കുകയായിരുന്നു.

Content Highlights: kilimanoor teachers Revenge student's mother Reaction to Reporter tv

dot image
To advertise here,contact us
dot image