'അടുത്ത തിരഞ്ഞെടുപ്പിൽ അൻവർ മുഖ്യമന്ത്രിയാകണം, മമത പ്രധാനമന്ത്രിയും'; അൻവറിന്റെ റാലിയിൽ വൻ ആവേശം

അൻവറിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൃണമൂൽ പ്രവർത്തകരെത്തി

dot image

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പി വി അൻവർ നടത്തിയ റാലിയിൽ വൻ ആവേശം. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി'യുടെ ലേബലിൽ മത്സരിക്കുന്ന അൻവറിനു പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൃണമൂൽ പ്രവർത്തകരെത്തി. ആം ആദ്മി പാർട്ടിയുടെ പ്രവർത്തകരും റാലിയിൽ ഉണ്ട്.

വലിയ ആവേശത്തോടെയാണ് തൃണമൂൽ പ്രവർത്തകർ അൻവറിനെ വരവേറ്റത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ മുഖ്യമന്ത്രിയാകണമെന്നും, പൊതുതിരഞ്ഞുടുപ്പിൽ മമത ബാനർജി പ്രധാനമന്ത്രിയാകണമെന്നുമാണ് പ്രവർത്തകർ പറയുന്നത്. വ്യക്തമായ മേധാവിത്വം അൻവറിനുണ്ടെന്നും ജയിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രവർത്തകർ പറഞ്ഞു. നിരവധി ആം ആദ്മി പ്രവർത്തകരും റാലിയിലുണ്ടായി. മണ്ഡലത്തിൽ പാർട്ടിക്ക് 2,200 വോട്ടുണ്ടെന്നും ആ വോട്ടുകൾ അൻവറിനാണെന്നും ആം ആദ്മി പ്രവർത്തകർ പറഞ്ഞു.

അനീതിക്കെതിരെയാണ് അൻവറിന്റെ പോരാട്ടമെന്നും വന്യമൃഗ ശല്യത്തിനെപ്പറ്റി സംസാരിക്കാൻ അൻവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചില പ്രവർത്തകർ പറഞ്ഞു. അൻവർ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. അൻവറിനെപ്പോലെ ശക്തനായ ഒരാൾ വേണമെന്നത് അത്യാവശ്യമാണെന്നും പ്രവർത്തകർ പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

Content Highlights: Massive participation at PV Anvar rally at Nilambur

dot image
To advertise here,contact us
dot image