യുഡിഎഫിനോട് ഇനി ചര്‍ച്ചയ്ക്കില്ല, വാതില്‍ സ്ഥിരമായി അടച്ചിട്ടില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ; പി വി അന്‍വര്‍

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാര്‍ത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാന്‍ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അന്‍വര്‍ പറഞ്ഞു

dot image

മലപ്പുറം: യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാര്‍ത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാന്‍ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു ചതിക്കുഴിയിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോകുമ്പോള്‍ എന്താണ് ചെയ്യുകയെന്നും അതുകൊണ്ടാണ് ആരോടും ചര്‍ച്ചയില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'യുഡിഎഫുമായുളള വാതില്‍ സ്ഥിരമായി അടച്ചുവെന്നല്ല പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ്. 23-ന് റിസള്‍ട്ട് വരുമ്പോള്‍ വസ്തുതകള്‍ വ്യക്തമാകുമല്ലോ. അതുവരെ ആരോടും ചര്‍ച്ചയ്ക്കില്ല. ഞാന്‍ പറഞ്ഞതാണോ വസ്തുത, മറ്റുളളവര്‍ എടുത്ത തീരുമാനമാണോ ശരിയെന്ന് അന്നറിയുമല്ലോ. ഇപ്പോള്‍ എന്നെ ഭൂമിയില്‍ ചവിട്ടി പാതാളത്തിലേക്ക് ആക്കിയില്ലേ. ചില ആളുകള്‍ക്കൊക്കെ സമാധാനമായല്ലോ. അവര്‍ റൂമിലിരുന്ന് ഇതൊക്കെ ആസ്വദിച്ച് ചിരിക്കുകയല്ലേ, ചിരിക്കട്ടെ.'- പി വി അന്‍വര്‍ പറഞ്ഞു.

പണമില്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തതെന്നും ജനങ്ങള്‍ തനിക്ക് ആയിരവും രണ്ടായിരവും അഞ്ഞൂറും കൊണ്ടുവന്ന് അന്‍വറിക്ക നോമിനേഷന്‍ കൊടുക്ക് നമുക്ക് നോക്കാമെന്ന് പറയുകയാണെന്നും അന്‍വര്‍ പറഞ്ഞു. 'ഞാന്‍ എന്ത് ചെയ്യാനാണ്? വട്ടച്ചെലവിനുളള പണം കൊണ്ട് തരാമെന്ന് എന്നോട് പറയുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. തൊഴിലാളികളാണ്. ദേശീയ നേതൃത്വത്തോട് പണം വാങ്ങിയിട്ട് കൊറേ എന്തെങ്കിലുമൊക്കെ ആക്കിയിട്ട് കാര്യമില്ല. ഇവിടുത്തെ വന്യജീവി സംഘര്‍ഷത്തെക്കുറിച്ച് സ്ഥാനാര്‍ത്ഥികള്‍ ഒരു വാക്ക് മിണ്ടിയിട്ടില്ലല്ലോ? സര്‍ക്കാര്‍ ഒരു കാര്യവും ചെയ്തിട്ടുമില്ല. അന്‍വറിക്കാ ഞങ്ങള്‍ എന്തെങ്കിലും ചെയ്ത് തരാം, വാര്‍ഡ് ഞങ്ങള്‍ നോക്കാം എന്നൊക്കെ പറഞ്ഞ് ഈ ഓട്ടോ തൊഴിലാളികളും ടാപ്പിംഗ് തൊഴിലാളികളും എന്നെ വിളിക്കുകയാണ്. ഞാന്‍ നോക്കട്ടെ എന്നാണ് പറയുന്നത്. ഇനിയും ഒന്നുരണ്ട് ദിവസം കൂടിയുണ്ടല്ലോ'- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അൻവർ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളുകയായിരുന്നു.

Content Highlights: No more talks with udf, let the election be over says pv anwar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us