കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്തീൻ പ്രതിക്ക് പൂർണ പിന്തുണ നൽകിയെന്ന് പ്രധാന സാക്ഷി

പൊലീസ് ഉന്നത ഉദ്യോഗസ്ഥരായ വേണുഗോപാലും ആന്റണിയും തട്ടിപ്പിന് കൂട്ടുനിന്നതായും ജിജോർ പറഞ്ഞു

dot image

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാന സാക്ഷി കെ എ ജിജോർ. 14 കോടിയോളം രൂപ പ്രതിയായ പി സതീഷ് കുമാർ ബാങ്കിൽ നിന്നും തട്ടിയെടുത്തതായി ജിജോർ റിപ്പോർട്ടറിനോട് പറഞ്ഞു. എ സി മൊയ്തീൻ എംഎൽഎ, തൃശ്ശൂരിലെ സിപിഐഎം നേതാക്കളായ അനൂപ് ഡേവിസ് കാട, അരവിന്ദാക്ഷൻ എന്നിവർ സതീഷിന് പൂർണ പിന്തുണ നൽകിയിരുന്നു. പൊലീസ് ഉന്നത ഉദ്യോഗസ്ഥരായ വേണുഗോപാലും ആന്റണിയും തട്ടിപ്പിന് കൂട്ടുനിന്നതായും ജിജോർ പറഞ്ഞു.

സതീഷ്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മരവിപ്പിച്ചിരുന്നു. തൃശൂർ അയ്യന്തോൾ ബാങ്കിൽ സതീഷ്കുമാറിന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപമാണ് മരവിപ്പിച്ചത്. സതീഷിന്റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഇടപാട് നടത്തുന്നതും തടഞ്ഞു.

14 കോടിയുടെ ഇടപാടുകൾ സതീഷ് കുമാർ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. പലരുടെയും ബിനാമിയായി കോടികൾ സമ്പാദിക്കുകയും കൊള്ളപ്പലിശ ഇടപാടുകളിലൂടെ സമ്പത്ത് വർധിപ്പിക്കുകയും ചെയ്തതായും ഇഡി സംശയിക്കുന്നു.

dot image
To advertise here,contact us
dot image