
ഫ്രഞ്ച് ഓപണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ കാര്‍ലോസ് അല്‍കാരസ് സെമിയില്‍. സ്പെയിൻ താരമായ അൽകാരസിനൊപ്പം ലോക ഒന്നാം നമ്പര്‍ താരമായ ഇറ്റലിയുടെ യാനിക് സിന്നര്‍, എട്ടാം സീഡ് ലോറെന്‍സോ മുസെറ്റി എന്നിവരും സെമിയില്‍ പ്രവേശിച്ചു.
പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ടോമി പോളിനെ പരാജയപ്പെടുത്തിയായിരുന്നു അൽകാരസിന്റെ മുന്നേറ്റം. 6-0, 6-1, 6-4 എന്ന സ്കോറിനായിരുന്നു സ്പെയിൻ താരത്തിന്റെ വിജയം. ക്വാർട്ടറിൽ കസാഖിസ്ഥാന്‍ താരം അലക്സാണ്ടര്‍ ബബ്ലിക്കിനെ പരാജയപ്പെടുത്തിയാണ് യാനിക് സിന്നര്‍ സെമിയിലെത്തിയത്. 6-1, 7-5, 6-0നായിരുന്നു സിന്നറിന്റെ ജയം.
സെമിയില്‍ ഇറ്റലിയുടെ മുസെറ്റിയാണ് കാര്‍ലോസ് അല്‍കരാസിനെ നേരിടുക. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഫ്രാന്‍സെസ് തിയാഫോയെ കീഴടക്കിയാണ് മുസെറ്റി അവസാന നാലില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-2, 4-6, 7-5, 6-2. അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് അല്‍കാരാസ് സെമിയിലെത്തിയത്. സ്കോര്‍: 6-0, 6-1, 6-4.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗോഫും സെമിയില്‍ ഇടംപിടിച്ചു. അതേസമയം റഷ്യയുടെ ആറാം സീഡായ മിറ ആന്‍ഡ്രീവ ക്വാര്‍ട്ടറില്‍ പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഫ്രഞ്ച് താരം ലോയിസ് ബോയ്സണിനോടാണ് ആന്‍ഡ്രീവ പരാജയപ്പെട്ടത്. സ്കോര്‍: 6-7 (6-8), 3-6. മാഡിസണ്‍ കീസിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ കൊക്കൊ ഗൗഫാണ് സെമിയില്‍ ലോയിസ് ബോയ്സണിന്റെ എതിരാളി. അമേരിക്കന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ 6-7 (6-8), 6-4, 6-1ന് ആയിരുന്നു ഗൗഫിന്റെ ജയം.
Content Highlights: Carlos Alcaraz storms into French Open semi-finals