അന്ന് ടി20 ഫൈനൽ തോറ്റ് തലകുനിച്ച് നടന്ന ക്യാപ്റ്റൻ; ഇന്ന് കിരീടത്തിലേക്ക് നയിച്ച പോരാളി; മാർക്രം ദി ഹീറോ

ചരിത്രത്തിൽ ഏഴ് ലോകകപ്പ് സെമി ഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ചത് എയ്ഡന്‍ മാര്‍ക്രമായിരുന്നു

dot image

നീണ്ട 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുകയാണ്. ലോർ ഡ്സിൽ അരങ്ങേറിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ചുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത്.

ചരിത്രത്തിൽ ഏഴ് ലോകകപ്പ് സെമി ഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ചത് എയ്ഡന്‍ മാര്‍ക്രമായിരുന്നു. ബാവുമയ്ക്കൊപ്പം ചേർന്ന് താരം നടത്തിയ സെഞ്ച്വറി പ്രകടനം എക്കാലത്തും ഓർമിപ്പിക്കപ്പെടും.

ഒരു സമയത്ത് വീണ്ടും ഒരു കിരീട തോൽവി മുന്നിൽ കണ്ടിരുന്നു ദക്ഷിണാഫ്രിക്ക. 74 റൺസിന്റെ ഒന്നാം ലീഡുമായി ഇറങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും അവസാന വിക്കറ്റ് ചെറുത്തുനില്‍പ്പിനൊടുവില്‍ 282 റണ്‍സെന്ന വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോഴായിരുന്നു അത്.

പേസിനെ നന്നായി തുണയ്ക്കുന്ന പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ ഒന്നാം ഇന്നിങ്‌സില്‍ പ്രോട്ടീസിന് എറിഞ്ഞിട്ടത് 138 റണ്‍സിനായിരുന്നു. എന്നാൽ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടും എയ്ഡന്‍ നടത്തിയ പ്രകടനമാണ് വിജത്തിലെത്തിച്ചത്. 383 മിനിറ്റ് ക്രീസില്‍ നിന്ന് 207 പന്തുകള്‍ നേരിട്ട് 136 റണ്‍സെടുത്ത് മാര്‍ക്രം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു. 2024 ടി 20 ലോകകപ്പ് ഫൈനലിൽ ക്യാപ്റ്റനെന്ന നിലയിൽ തലനാരിഴയ്ക്ക് നഷ്‌ടമായ മാര്‍ക്രം അങ്ങനെ മറ്റൊരു ഫൈനൽ പോരിൽ തന്റെ മാസ്മരിക ഇന്നിങ്സിൽ തിരിച്ചുപിടിച്ചിരിക്കുന്നു.

Content Highlights: Once the captain who walked away with his head bowed after a T20 final defeat, today he stands tall as the warrior who led his team to a historic triumph.

dot image
To advertise here,contact us
dot image