
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോമിക്കുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മത്സരത്തിന്റെ സകല ആധപത്യവും ദക്ഷിണാഫ്രിക്കക്കാണ്. നിലവിൽ ക്രീസിലുള്ള ക്യാപ്റ്റൻ ടെംബ ബാവുമയും ഓപ്പണർ എയ്ഡൻ മാർക്രവും ഓസ്‌ട്രേലിയയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിക്കുകയായിരുന്നു.
282 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്ക പിച്ചും സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂലമായതോടെ കളി അവരുടേതായി മാറ്റുകയായിരുന്നു. സെഞ്ച്വറി തികച്ച എയ്ഡൻ മാർക്രവും അർധസെഞ്ച്വറി തികച്ച ബാവുമയുള്ളപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയം വളരെ അടുത്താണ്.
ടീം സ്‌കോർ ഒമ്പതിൽ നിൽക്കുമ്പോൾ തന്നെ ദക്ഷിണാഫ്രിക്കക്ക് അവരുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ മൂന്നാമനായെത്തിയ ഓൾറൗണ്ടർ വിയാൻ മുൾഡറുമൊത്ത് 61 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ മാർക്രത്തിന് സാധിച്ചു. നാലാമാനായെത്തിയ ക്യാപ്റ്റൻ ടെംബ ബാവുമയായും മികച്ച കൂട്ടുക്കെട്ടാണ് മാർക്രം സൃഷ്ടിക്കുന്നത്.
ഇരുവരും മൂന്നാം വിക്കറ്റിൽ പാറ പോലെ ഒറച്ചതോടെ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ മേൽ പൂർണ ആധിപത്യം സൃഷ്ടിക്കാൻ ദക്ഷിണാഫ്രിക്കക്കായി. പേരുകേട്ട ഓസീസ് ബൗളർമാരെ വളരെ ലാഘവത്തോടെയും എന്നാൽ ശ്രദ്ധയോടെയുമാണ് ഇരുവരും നേരിട്ടത്. പിച്ചിന്റെ ചില സമയത്തുള്ള അസ്വാഭാവികതയെ കണക്കിലടുത്തും ആവശ്യമുള്ള സമയത്ത് ബൗളർമാരെ ബഹുമാനിച്ചുമാണ് ഇരുവരും മുന്നോട്ട് നീങ്ങിയത്.
ബാറ്റിങ്ങിനിടെ ഹാംസ്ട്രിങ് ഇഞ്ചുറി ബാധിച്ചെങ്കിലും ബാവുമ ടീമിന് വേണ്ടി പൊരുതി നിന്നും. കാലിന് പരിക്കേറ്റിട്ടും. താൻ നേടിയ 65 റൺസിൽ 45ും ബവുമ ഓടിയാണെടുത്തത്. സെഞ്ച്വറി തികച്ച മാർക്രവും ബവുമയും കൂടി മൂന്നാം വിക്കറ്റിൽ 143 റൺസിന്റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്. ഓസ്‌ട്രേലിയയുടെ സകല പ്രതീക്ഷകൾക്കും മുകളിലായി ദക്ഷിണാഫ്രിക്കയടിച്ച ആണിയായിരുന്നു ഈ കൂട്ടുക്കെട്ട്. നങ്കൂരമിട്ട് കളിച്ച ഇരുവരും മോശം പന്തുകൾ ബൗണ്ടറി എത്തിക്കാനും മറന്നില്ല. ഫൈനൽ വേദിയാണെന്ന യാതൊരു സമ്മർദവും ഇരുവരുടെയും നീക്കങ്ങളില്ലായിരുന്നു എന്നുള്ളതും ദക്ഷിണാഫ്രിക്കക്ക് കരുത്തേകി.
നേരത്തെ ആദ്യ ഇന്നിങ്സിലെ 74 റൺസിന്റെ ലീഡുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്മാർ രണ്ടാം ഇന്നിങ്സിൽ 24.5 ഓവറിൽ 73 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണെങ്കിലും വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് രക്ഷയ്ക്കെത്തുകയായിരുന്നു. 136 പന്തുകൾ നേരിട്ട സ്റ്റാർക്ക് അഞ്ചുഫോറുകൾ അടക്കം 58 റൺസ് നേടി. 53 പന്തിൽ 17 റൺസെടുത്ത് ഹേസൽവുഡ് മികച്ച പിന്തുണ നൽകി. 43 റൺസ് നേടിയ അലക്സ് ക്യാരിക്ക് മാത്രമാണ് ഓസീസ് ടോപ് ഓർഡർ നിരയിൽ തിളങ്ങാനായത്.
Content Highlights- Temba Bavuma And Aiden Markram's Parntership sealed the game in WTC Finals