
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കൂടുതൽ ആവേശത്തിലേക്ക് കടക്കുകയാണ്. ഓസീസ് മുന്നോട്ട് വെച്ച 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 50 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 190 റൺസ് നേടിയിട്ടുണ്ട്. ടെംബ ബാവുമയുടെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുതൽകൂട്ടായത്. ബാവുമ 60 റൺസുമായും മാര്‍ക്രം 95 റൺസുമായും ക്രീസിലുണ്ട്.
കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മുടന്തിയാണെങ്കിലും മാര്‍ക്രവുമായി ചേർന്ന് താരം സിംഗിളുകളും ഡബിളുകളും ഓടി. താരം ആദ്യ ഇന്നിങ്സിലും 36 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏതായാലും ജയിക്കാൻ നൂറിൽ താഴെ റൺസ് മാത്രമാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. അത് നേടാനായാൽ കാലങ്ങളായുള്ള കിരീടശാപത്തിന് അറുതിയാകും.
Content Highlights: South Africa vs Australia, Final; temba bavuma fifty