
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് നാളെ ആരംഭമാകുകയാണ്. നിലവിലെ കിരീടം നിലനിർത്താനാണ് ഓസീസ് ഇറങ്ങുന്നതെങ്കിൽ കാലങ്ങളായുള്ള കിരീടശാപം മാറ്റാനാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. പലരുടെയും നീണ്ട കാലത്തെ കിരീട കാത്തിരിപ്പിന് അറുതിയായ 2025 ലൂടെ ഒരു ഐസിസി കിരീടം അവർ ലക്ഷ്യമിടുമ്പോൾ കരുത്തായി ഇംഗ്ലണ്ടിന്റെ മുന്‍താരം സ്റ്റുവര്‍ട്ട് ബ്രോഡുമുണ്ടാകും.
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രോഡ് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ പരിശീലിപ്പിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അഞ്ചാമത്തെ ബോളറാണ് ബ്രോഡ്. 604 വിക്കറ്റാണ് ബ്രോഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 113 വിക്കറ്റ് വീഴ്ത്തിയത് ഫൈനല്‍ നടക്കുന്ന ലോര്‍ഡ്‌സിലാണ് എന്നതും ശ്രദ്ധേയമാണ്. ഇതോടെയാണ് സ്പെഷ്യലിസ്റ് ബൗളിങ് പരിശീലകനായി സ്റ്റുവർട്ടിനെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ലോർഡ്സിലെത്തിച്ചത്.
കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ചായിരുന്നു ഓസീസ് രണ്ടാം കിരീടം നേടിയത്. അതേസമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ ടെംപ ബാവുമയുമാണ് നയിക്കുന്നത്. പല തവണ ടി 20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലുമെല്ലാം ഫൈനലുകളിൽ വീണുപോയ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടത്തിൽ തൊടാനുള്ള സുവർണാവസരം കൂടിയാണ്.
Content Highlights: South Africa-Australia World Test Championship final; Stuart Broad to coach South Africa's bowlers