
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിന് നാളെ തുടക്കം. ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടക്കുന്ന കിരീടപ്പോരിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് നേർക്കുനേർ. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയ്ക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടത്തിനൊപ്പം ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് റൗണ്ടിൽ പുറത്താകുന്ന ഭാഗ്യക്കേടിന്റെ ടീമെന്ന പേരുദോഷം മാറ്റുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
ഇന്ത്യൻ സമയം നാളെ ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‍വർക്കിലും ഡിസ്നി ഹോട്ട്സ്റ്റാറിലും മത്സരം കാണാം. ജൂൺ 11 മുതൽ ജൂൺ 15 വരെയാണ് മത്സരം നടക്കുക. എങ്കിലും മഴയോ മറ്റെന്തെങ്കിലും കാരണത്താൽ മത്സരം മുടങ്ങിയാൽ ജൂൺ 16ന് റിസർവ് ദിനം ഉണ്ടായിരിക്കും. മത്സരം ഉപേക്ഷിക്കുകയോ സമനിലയാകുകയോ ചെയ്താൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ട്രോഫി ഇരുടീമുകളും പങ്കുവെയ്ക്കും.
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോലണ്ട്, അലക്സ് ക്യാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലീഷ്, ഉസ്മാൻ ഖ്വാജ, സാം കോൺസ്റ്റാസ്, മാറ്റ് കുനെമാൻ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്, വ്യൂ വെബ്സ്റ്റർ, ട്രാവലിങ് റിസേർവ്: ബ്രെണ്ടൻ ഡോഗെട്ട്.
ടെംമ്പ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെൻഡിങ്ഹാം, കോർബിൻ ബോഷ്, ടോണി ഡെ സോർസി, മാർകോ ജാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, സെനുറൻ മുത്തുസ്വാമി, ലുങ്കി എൻഗിഡി, ഡെയ്ൻ പാറ്റേഴ്സൺ, കഗീസോ റബാദ, റയാൻ റിക്ലത്തൺ, ട്രിസ്റ്റൻ സ്റ്റമ്പ്സ്, കൈൽ വെറെയ്നെ.
Content Highlights: WTC Final 2025 will begin tommorrow