
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്റിങ്ങ് ദുരന്തത്തിനാണ് ഇന്നലെ ഇംഗ്ലണ്ട് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിലെ മിഡില്‍സെക്‌സ് കൗണ്ടി ലീഗില്‍ റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ്ബായ ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ്ബായ തേഡ് ഇലവനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്.
ടോസ് നേടിയ ഫോർത്ത് ഇലവൻ തേർഡ് ഇലവനെ ബാറ്റിങ്ങിന് അയച്ചു. 45 ഓവര്‍ മത്സരത്തില്‍ തേർഡ് ഇലവൻ 426 റൺസിന്റെ കൂറ്റൻ സ്കോറാണ് നേടിയത്. ഓപ്പണര്‍ ഡാന്‍ സിമ്മന്‍സ് 140 റണ്‍സ് നേടി. ഫോർത്ത് ഇലവൻ ബോളർമാർ 63 വൈഡുകള്‍ ഉള്‍പ്പെടെ 92 എക്‌സ്ട്രാ റണ്‍സ് വിട്ടുകൊടുത്തു.
മറുപടി ബാറ്റിങ്ങില്‍ റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ് ആദ്യ പന്ത് മുതൽ തകർന്നടിഞ്ഞു. വെറും 34 പന്തുകളില്‍ അഥവാ 5.4 ഓവറില്‍ ക്ലബ്ബിന്റെ എല്ലാ താരങ്ങളും ഒന്നിനു പിറകെ ഒന്നെന്നപോലെ മടങ്ങി. എട്ട് ബാറ്റര്‍മാര്‍ ഡക്കായി പുറത്തായി. ആകെ നേടാനായത് ഒരു സിംഗിളും എതിർ ടീം എറിഞ്ഞ വൈഡിനുള്ള ഒരു റണ്ണുമായിരുന്നു. ഇതോടെ നോർത്ത് ലണ്ടൻ ക്ലബ് 424 റൺസിന്റെ ജയമാണ് നേടിയത്.
Content Highlights: English Cricket Team Bowled Out For Two After Conceding 426