ലോകസമ്പന്നരുടെ പട്ടിക; എട്ട് വർഷങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്ത് നിന്നും പുറംതള്ളപ്പെട്ട് ജെഫ് ബെസോസ്

എലോൺ മസ്‌കാണ് ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്.

dot image

ലോകത്തിലെ ഏറ്റവും സമ്പന്നൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. അമേരിക്കൻ മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കളിന്റെ കോ ഫൗണ്ടറായ ലാറി എലിസണാണ് ബെസോസിനെ മറികടന്ന് രണ്ടാമതെത്തിയത്. ഫോബ്‌സ് പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് എലിസൺ രണ്ടാമതെത്തിയത്.

ജൂൺ 12ന് എലിസണിന്റെ ആസ്തിയിൽ 26 ബില്യൺ ചേർക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ടോട്ടൽ ആസ്തി 243 ബില്യണായി ഉയർന്നു. ഈ നേട്ടമാണ് എലിസണെ ജെഫ് ബെസോസിനെയും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനേയും (239 ബില്യൺ ഡോളർ) മറികടക്കാൻ സഹായിച്ചത്. ടെസ്ലയുടെ സിഇഒ ആയ എലോൺ മസ്‌കാണ് ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്.
ഫോർബ്സിന്റെ കണക്കനുസരിച്ച്, മസ്‌കിന്റെ മൊത്തം ആസ്തി 407.3 ബില്യണാണ്.

ഈ ആഴ്ച്ചയുടെ തുടക്കത്തിൽ ഒറാക്കളിന്റെ നേട്ടങ്ങളിലെ വർധനവാണ് എല്ലിസണെ രണ്ടാമതെത്തിച്ചത്. മെയ് മാസത്തിൽ പ്രതീക്ഷക്ക് മുകളിൽ നിൽക്കുന്ന പ്രകടനം നടത്തിയതോടെ ഒറാക്കളിന്റെ ഓഹരികൾ 200 ബില്യൺ കടന്നിരുന്നു.

2017ലാണ് ബെസാേസ് ആദ്യമായി സമ്പന്നൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥനാത്തെത്തിയത്. പിന്നീട് എട്ട് വർഷത്തോളം ഈ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രശ്‌നത്തിന് ശേഷം മാപ്പ് പറഞ്ഞ എലോൺ മസ്‌കിന്റെ സമ്പത്തില്‍ 191 മില്യണിന്റെ വർധനവുണ്ടായി.

Content Highlights-Amazon CEO Jeff Bezos loses world's second-richest title after 8-long years

dot image
To advertise here,contact us
dot image