ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനില്‍ കയറാന്‍ പാസ്പോര്‍ട്ടും വിസയും വേണമായിരുന്നു

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള ഈ സ്റ്റേഷന്‍ ഏതാണെന്നല്ലേ?

ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനില്‍ കയറാന്‍ പാസ്പോര്‍ട്ടും വിസയും വേണമായിരുന്നു
dot image

റെയില്‍വേ സ്റ്റേഷനില്‍ പോകുമ്പോള്‍ സാധാരണ എന്താണ് വേണ്ടത്? ഒരു ട്രെയിന്‍ ടിക്കറ്റോ, അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റോ. എന്നാല്‍ ഇന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ ഒരുകാലത്ത് ഇവയ്‌ക്കൊപ്പം പാസ്പോര്‍ട്ടും വിസയും വരെ ആവശ്യമായിരുന്നു. കേള്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നാമെങ്കിലും സംഭവം സത്യമാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള ഈ സ്റ്റേഷന്‍ പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലുള്ള അട്ടാരി റെയില്‍വേ സ്റ്റേഷനാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് വളരെ അടുത്താണ് അട്ടാരി സ്ഥിതി ചെയ്യുന്നത്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ സ്റ്റേഷനാണ് ഒരുകാലത്ത് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്ന യാത്രക്കാരുടെ പ്രധാന റെയില്‍വേ കവാടമായിരുന്നത്.

passport and visa were required to enter a railway station

എന്തിനായിരുന്നു പാസ്പോര്‍ട്ടും വിസയും?

ഇന്ത്യയ്ക്കുള്ളിലെ ഒരു റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ പാകിസ്ഥാന്റെ വിസ എന്തിനാണ് വേണ്ടത് എന്നായിരിക്കും ആദ്യം മനസില്‍ വരുന്ന ചോദ്യം അല്ലേ? Samjhauta Express എന്ന ട്രെയിനായിരുന്നു ഇന്ത്യയെയും പാകിസ്ഥാനെയും റെയില്‍വേ വഴി ബന്ധിപ്പിച്ചിരുന്ന പ്രധാന ട്രെയിന്‍. ഡല്‍ഹിയില്‍ നിന്ന് അട്ടാരി വഴി പാകിസ്ഥാനിലെ ലാഹോറിലേക്കായിരുന്നു ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ അട്ടാരി സ്റ്റേഷന്‍ ഒരു സാധാരണ റെയില്‍വേ സ്റ്റേഷന്‍ മാത്രമായിരുന്നില്ല. രാജ്യാന്തര യാത്രയുടെ ഭാഗം കൂടിയായിരുന്നു.

ട്രെയിനില്‍ കയറി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോകുന്ന യാത്രക്കാരായതിനാല്‍ പാസ്പോര്‍ട്ടും സാധുവായ പാകിസ്ഥാന്‍ വിസയും നിര്‍ബന്ധമായിരുന്നു. സ്റ്റേഷനിലേക്കുള്ള പ്രവേശനവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു.

Also Read:

passport and visa were required to enter a railway station

ടിക്കറ്റ് എടുത്താല്‍ മാത്രം പോരായിരുന്നു

യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. അട്ടാരി സ്റ്റേഷന്‍ രാജ്യാന്തര യാത്രയുടെ ഭാഗമായിരുന്നതിനാല്‍ സുരക്ഷാ പരിശോധനകളും മറ്റ് നടപടികളും സാധാരണ സ്റ്റേഷനുകളേക്കാള്‍ കര്‍ശനമായിരുന്നു. അതുകൊണ്ടുതന്നെ അട്ടാരി സ്റ്റേഷന്‍ ഇന്ത്യയിലെ മറ്റ് സ്റ്റേഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ കവാടം

അട്ടാരി സ്റ്റേഷന്റെ പ്രാധാന്യം പാസ്പോര്‍ട്ടും വിസയും ആവശ്യപ്പെട്ടിരുന്നു എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്ഥാനിലുമായി വേര്‍പിരിഞ്ഞ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പരസ്പരം കാണാനുള്ള ഒരു പ്രധാന യാത്രാമാര്‍ഗമായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ റെയില്‍ ബന്ധം. വ്യാപാരം, കുടുംബസന്ദര്‍ശനം, തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഈ റെയില്‍ ബന്ധം ഉപയോഗിച്ചിരുന്നു.

1976 ജൂലൈ 22-നാണ് Samjhauta Express സര്‍വീസ് ആരംഭിച്ചത്. ഷിംല കരാറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ ട്രെയിന്‍. അങ്ങനെ നോക്കുമ്പോള്‍ അട്ടാരി റെയില്‍വേ സ്റ്റേഷന്‍ ഒരു ട്രെയിന്‍ നിര്‍ത്തുന്ന സ്ഥലം മാത്രമായിരുന്നില്ല. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ ഒരു പ്രധാന കണ്ണിയായിരുന്നു.

passport and visa were required to enter a railway station

Also Read:

പിന്നെ എന്തുസംഭവിച്ചു?

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ വീണ്ടും സംഘര്‍ഷം ശക്തമായതോടെ ഈ ട്രെയിന്‍ സര്‍വീസും നിലച്ചു. 2019ലാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. അതോടെ അട്ടാരി സ്റ്റേഷന്റെ രാജ്യാന്തര ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ടിരുന്ന പഴയ സംവിധാനത്തിനും മാറ്റം വന്നു.
അതിനാല്‍ ഇന്ന് അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ പാകിസ്ഥാന്‍ വിസയും പാസ്പോര്‍ട്ടും നിര്‍ബന്ധമാണെന്ന പഴയ നിയമം അതേ രീതിയില്‍ നിലവിലില്ല.

Content Highlights :At one time, a passport and even a visa were required—along with a train ticket—to enter a railway station in India.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image