പൊലീസ് നിഷ്‌ക്രിയര്‍; മോഷ്ടാക്കളില്‍ നിന്ന് കാര്‍ തിരികെ മോഷ്ടിച്ച് ദമ്പതികള്‍

ദമ്പതികള്‍ കാര്‍ വീണ്ടെടുത്തതിനെ തുടര്‍ന്ന് ഫോറന്‍സിക് സംഘം ഈ ആഴ്ച എത്തുമെന്ന് മെട്രോപൊളിറ്റന്‍സ് പൊലീസ് പ്രതികരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.

dot image

കാര്‍ മോഷ്ടിച്ച കള്ളന്മാരില്‍ നിന്ന് സ്വന്തം കാര്‍ തിരികെ മോഷ്ടിച്ച് ദമ്പതികള്‍. യുകെയില്‍ നിന്നുള്ള ദമ്പതികളാണ് പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ലഭിക്കാതെ വന്നതോടെ ഡിറ്റക്ടീവുകളായി മാറിയത്.

ഈ മാസം ആദ്യമാണ് മിയ ഫോര്‍ബ്‌സ് പിരി, മാര്‍ക്ക് സിംപ്‌സണ്‍ എന്നീ ദമ്പതികളുടെ ജാഗ്വാര്‍ ഇ-പേസ് ബ്രൂക്ക്‌ലീനിലെ വസതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാക്കള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് തടയുന്നതിനുള്ള ഗോസ്റ്റ് ഇമ്മൊബിലൈസര്‍ വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. കാറില്‍ എയര്‍ടാഗ് ലൊക്കേറ്ററും ഉണ്ടായിരുന്നു.

കാര്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ കാര്‍ ട്രാക്ക് ചെയ്യുകയും ചിസ്വിക്കില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ തങ്ങള്‍ തിരക്കിലാണെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. എപ്പോള്‍ കേസ് അന്വേഷിക്കുമെന്ന് ഉറപ്പുപറയാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ജൂണ്‍ നാലിനാണ് കാര്‍ മോഷ്ടിക്കപ്പെടുന്നത്. 3.20ന് കാര്‍ അവരുടെ വീടിന്റെ പുറത്തായി പാര്‍ക്ക് ചെയ്തിരുന്നതായി എയര്‍ടാഗില്‍ നിന്ന് വിവരം ലഭിച്ചു. എന്നാല്‍ 10.30 ആയപ്പോഴേക്കും വാഹനം ചിസ്‌വിക്കില്‍ ആണെന്നാണ് ലൊക്കേറ്റ് ചെയ്തത്. പൊലീസിന്റെ അഭാവത്തില്‍ ദമ്പതികള്‍ സ്ഥലത്തേക്ക് പാഞ്ഞെത്തി. കാര്‍ തെരുവില്‍ തന്നെ കണ്ടെത്തുകയും ചെയ്തു. കാറിന്റെ വയറിങ്ങില്‍ ആക്‌സസ് ലഭിക്കുന്നതിന് വേണ്ടി കാറിന്റെ ഇന്റീരിയറും കാര്‍പ്പെറ്റുമെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.

കാര്‍ വീണ്ടെടുത്തതിനെ പറ്റി മിയ ഫോര്‍ബ്‌സ് ലിങ്ക്ഡിനില്‍ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. 'നിങ്ങളുടെ സ്വന്തം കാര്‍ വീണ്ടും മോഷ്ടിക്കുന്നത് പോലെയുള്ള അനുഭവമായിരുന്നു അത്.' സംഗതി സാധാരണമാണോ എന്നതല്ല, സങ്കീര്‍ണായ ഒരു ഓപ്പറേഷന്‍ അന്വേഷിക്കാന്‍ പൊലീസിന് താല്പര്യമില്ലെന്നുള്ളതാണ് ശ്രദ്ധേയം. ആളുകള്‍ ഇങ്ങനെ ചെയ്യാതിരിക്കാന്‍ എന്താണ് പ്രചോദനം.

ദമ്പതികള്‍ കാര്‍ വീണ്ടെടുത്തതിനെ തുടര്‍ന്ന് ഫോറന്‍സിക് സംഘം ഈ ആഴ്ച എത്തുമെന്ന് മെട്രോപൊളിറ്റന്‍സ് പൊലീസ് പ്രതികരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. 'ഞങ്ങള്‍ കാര്‍ കണ്ടെത്തിയതിന് ശേഷം ധാരാളം ആളുകള്‍ കാറില്‍ സ്പര്‍ശിച്ചിട്ടുണ്ട്. കാര്‍പെറ്റുകള്‍ക്ക് താഴെയും ഫ്യൂസ് ബോക്‌സിലും പരിശോധിക്കാമെന്നാണ് പൊലീസ് പറയുന്നത്. തൊടരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ വലിയ ചെലവ് വരില്ലായിരുന്നു. പൊലീസിന് വേണ്ടത്ര സ്രോതസ്സുകളില്ലെന്നത് നാണക്കേടാണ്.'

എന്നാല്‍ കാറുകള്‍ മോഷ്ടിക്കുന്നതില്‍ മറ്റ് കുറ്റകൃത്യങ്ങളിലോ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആളുകള്‍ അത് കൂടുതലായി ചെയ്യുന്നത് തടയാന്‍ എങ്ങനെ സാധിക്കുമെന്ന കാര്യം മനസ്സിലാകുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു.

Content Highlights: Police Too Busy? UK Couple Steals Back Their Own Vehicle

dot image
To advertise here,contact us
dot image