
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ രണ്ട് വിദേശികളെ ഖത്തറിൽ അറസ്റ്റ് ചെയ്തു. കോസ്മെറ്റിക് സേവനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നൽകിയ പരസ്യങ്ങളാണ് ഇരുവരെയും കുടുക്കിയത്. അറസ്റ്റിലായ പ്രതികളെ ഉടൻ നാടുകടത്തുമെന്നും രാജ്യത്തേക്ക് പ്രവേശനവിലക്കുള്ളവരുടെ പട്ടികയിൽ പേര് ചേർക്കുമെന്നും അധികൃതർ വ്യകത്മാക്കി. പൊതുജനാരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പ് അധികൃതരും ചേർന്നാണ് ഇരുവർക്കുമെതിരെ നിയമ നടപടി സ്വീകരിച്ചത്.
ആരോഗ്യ സേവനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങളിൽ പൊതുജനങ്ങൾ ആകൃഷ്ടരാകരുതെന്നും പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും അംഗീകൃത ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നു മാത്രമേ സേവനങ്ങൾ സ്വീകരിക്കാവുയെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെയും ഡോക്ടർമാരുടെയും അംഗീകാരം എന്ന ലിങ്കിൽ പ്രവേശിച്ചാൽ കൃത്യമായി അറിയാം. ലൈസൻസില്ലാതെയുള്ള ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ [email protected] എന്ന ഇ-മെയിൽ വിലാസത്തിലൂടെ അധികൃതരെ അറിയിക്കുകയും ചെയ്യാം.
Content Highlights: Foreigners arrested in Qatar for providing cosmetic medical services without license