അഹമ്മദാബാദ് വിമാനാപകടം; മൃതദേഹം തിരിച്ചറിയാൻ ബന്ധുകളുടെ സാമ്പിളുകൾ അഭ്യർത്ഥിച്ച് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്

ബി ജെ മെഡിക്കല്‍ കോളേജില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്

dot image

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാന്‍ കുടംബാംഗങ്ങളോട് സാമ്പിളുകള്‍ നൽകണമെന്ന് അഭ്യർത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, മറ്റ് റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവ വിമാനം തകര്‍ന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും പ്രദേശത്തെ താമസക്കാര്‍ക്കുള്‍പ്പടെ പരിക്കേറ്റിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ധനഞ്ജയ് ദ്വിവേദി അറയിച്ചു.

പരിക്കേറ്റ 50 ഓളം പേരെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ട്. ബി ജെ മെഡിക്കല്‍ കോളേജില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും വിമാന യാത്രക്കാരുടെ അടുത്ത ബന്ധുകളോ കുടുംബാംഗങ്ങളോ അവരുടെ സാമ്പിളുകള്‍ സമര്‍പ്പിക്കണമെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. യാത്രക്കാരുടെ ബന്ധുക്കൾക്കോ സിവില്‍ ആശുപത്രിയില്‍ എത്തിച്ച മറ്റ് പരിക്കേറ്റവരുമായ ബന്ധപ്പെട്ട വിവരങ്ങൾക്കായോ വേണ്ടി സിവില്‍ ആശുപത്രി അഹമ്മദാബാദിൻ്റെ ചുവടെ നൽകിയ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ - 6357373831, 6357373841

അഹമ്മദാബാദിലെ മേഘാനിനഗറിന് സമീപം പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ ഇന്ന് ഉച്ചയ്ക്ക് 1.38 ഓടെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടക്കമുള്ള കെട്ടിടത്തിലേയ്ക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം.

വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. യാത്രക്കാരും പൈലറ്റും ജീവനക്കാരും അടക്കം മുഴുവന്‍ പേരും മരിച്ചതായാണ് അഹമ്മദാബാദ് പൊലീസ് അറിയിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുൾപ്പടെയുള്ള 241 പേരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രഞ്ജിത ഗോപകുമാരൻ നായരെന്ന മലയാളി നേഴ്സും ഉൾപ്പെട്ടിട്ടുണ്ട് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ട വിസ്വാഷ് രമേശ് കുമാർ മാത്രമാണ് അപകടത്തെ അതിജീവിച്ചത്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്. അഹമ്മദാബാദ് പൊലീസ് ഈ വിവരം സ്ഥിരീകരിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

Content Highlights- Ahmedabad plane crash; Health and Family Welfare Department seeks samples from relatives to identify body



dot image
To advertise here,contact us
dot image