
മലപ്പുറം: നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
രാവിലെ പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ പ്രഭാത സദസ്സും നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. റോഡ് നിർമ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി നിലപാട് പറഞ്ഞേക്കും.
കണ്ണൂര് സര്വകലാശാല വിസി പുനര് നിയമനത്തിനെതിരായ ഹര്ജി; സുപ്രീംകോടതി ഇന്ന് വിധി പറയുംനവകേരള സദസ്സ് മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് പരാതികൾ ലഭിച്ചത്. പ്രതിപക്ഷ മണ്ഡലങ്ങളിലും വലിയ ആള്ക്കൂട്ടമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കുന്നത്.