ബാലഭാസ്കർ കേസ് സിബിഐ പുനരന്വേഷണം തുടങ്ങി

സ്വർണ്ണക്കടത്ത് സംഘത്തിൻറെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും
ബാലഭാസ്കർ കേസ് സിബിഐ പുനരന്വേഷണം തുടങ്ങി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ബാലഭാസ്കറിന്റെ പിതാവിന്റെ മൊഴി എടുക്കും. ഇൻസ്പെക്ടർ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിന്റെ പുനരന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. സ്വർണ്ണക്കടത്ത് സംഘത്തിൻറെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതി നടപടികളും ഹൈക്കോടതി റദ്ദാക്കി.

കേസ് ഒടുവിൽ അന്വേഷിച്ച സിബിഐ നൽകിയ റിപ്പോ‍ർട്ടിനെ ഹൈക്കോടതി രൂക്ഷമായി വിമർ‌ശിച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ തള്ളിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.

ബാലഭാസ്കർ കേസ് സിബിഐ പുനരന്വേഷണം തുടങ്ങി
ബാലഭാസ്കർ പോയത് അക്ഷയ്‍വര്‍മയെ കാണാൻ, അങ്ങനെ പറഞ്ഞില്ലെന്ന് അക്ഷയ്; ദുരൂഹതകളേറെ, വിശദാംശങ്ങളിങ്ങനെ

2019 സെപ്റ്റംബര്‍ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നത്. അമിത വേഗതയെ തുടര്‍ന്നുണ്ടായ അപകടമാണെന്നായിരുന്നു ആദ്യം കേസന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയിരുന്നത്.

ബാലഭാസ്കർ കേസ് സിബിഐ പുനരന്വേഷണം തുടങ്ങി
'സംശയകരമായ 20 കാരണങ്ങൾ'; ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com