കിടക്ക,ശുചിമുറി,ഫുഡ് റാക്ക് :അതീവ പ്രഹരശേഷിയുള്ള ബോംബുകള്‍ വഹിക്കുന്ന യുഎസിന്റെ 'പറക്കും ഹോട്ടല്‍'

രണ്ട് പൈലറ്റുമാരടങ്ങുന്ന ക്രൂവാണ് വിമാനത്തിന് അകത്തുണ്ടാവുക

dot image

കിടക്ക, ശുചിമുറി, മൈക്രോവേവ് അവന്‍, റഫ്രിജറേറ്റര്‍, കാന്‍ഡി ബാറുകളും സാന്‍വിച്ചും പാലും എനര്‍ജി ഡ്രിങ്കുകളുമെല്ലാമുള്ള ഫുഡ് റാക്ക്..അത്യാഡംബര ഹോട്ടല്‍ മുറിയെക്കുറിച്ചുള്ള വിവരണമല്ല, മികച്ച പ്രഹരശേഷിയുള്ള ബോംബുകളും വഹിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്ന ഒരു യുദ്ധവിമാനത്തിനകത്തെ അടിസ്ഥാന സൗകര്യങ്ങളാണ് ഇത്.69 അടി നീളവും 17 അടി ഉയരവും 72,575 കിലോഗ്രാം ഭാരവും ഉള്ള ബി-2 ഹൈ സബ്‌സോണിക് വേഗതയിലാണ് പറക്കുന്നത്. 172 അടി വിങ്‌സ് സ്പാനാണ് ഇതിന്റേത്. ഒരു യൂണിറ്റിന് വരുന്ന ചെലവ് 1.157 ബില്യണ്‍ ഡോളറാണ്.

വ്യോമ പ്രതിരോധ രംഗത്ത് അമേരിക്കയുടെ മേധാവിത്വമുറപ്പിച്ച യുദ്ധവിമാനമാണ് ബി-2 സ്പിരിറ്റ്. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഇസ്രയേല്‍ തിരഞ്ഞെടുത്തത് ബി-2 സ്പിരിറ്റ് പോര്‍വിമാനമായിരുന്നു. മാസീവ് ഓര്‍ഡന്‍സ് പെനട്രേറ്റര്‍ എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള നിലവിലെ ഏക യുദ്ധവിമാനം. രണ്ടുപൈലറ്റുമാരടങ്ങുന്ന ക്രൂവാണ് വിമാനത്തിന് അകത്തുണ്ടാവുക.

സ്‌റ്റോപ്പ് ഓവറുകളില്ലാതെ മണിക്കൂറുകളോളം ആകാശത്ത് പറക്കാനുള്ള കരുത്ത്, പലതവണ ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം, റഡാറിന്റെ കണ്ണുവെട്ടിക്കാനുള്ള കഴിവ്, രഹസ്യാന്വേഷണത്തിനും തന്ത്രപരമായ ബോംബിങ്ങിനുമുള്ള കഴിവ് തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് ഇതിനുള്ളത്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടക്കാനുള്ള കരുത്ത് മാത്രമല്ല വിമാനം നിയന്ത്രിക്കുന്ന രണ്ടുപൈലറ്റുമാര്‍ക്ക് ദൗത്യം അവസാനിക്കുന്നത് വരെ, രണ്ടുദിവസത്തോളം ആകാശത്ത് കഴിയുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ബി-2വിന് അകത്ത് ഒരുക്കിയിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ഇസ്രയേലിന് വേണ്ടി പറന്നുയര്‍ന്ന ബി-2 ബോംബര്‍ 37 മണിക്കൂറുകളാണ് തുടര്‍ച്ചയായി പറന്നത്. ആകാശത്തുവച്ചുതന്നെ പലപ്പോഴായി ഇന്ധനം നിറച്ചു. ബി-2 സ്പിരിറ്റിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പറേഷണല്‍ സ്‌ട്രൈക്കായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമ്മര്‍. 2001ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഓപ്പറേഷനും. അതിന് മുന്‍പ് സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ ദൗത്യത്തിനായി 44 മണിക്കൂറുകള്‍ വിമാനം ആകാശത്ത് പറന്നിരുന്നു. അതാണ് ബി-2വിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യം.

1989ലാണ് ബി-2 സ്പിരിറ്റ് ആദ്യം പറന്നുയരുന്നത്. എന്നാല്‍ ഒരു ദൗത്യത്തിനായി നിയോഗിക്കുന്നത് 1999ലെ കൊസോവോ യുദ്ധത്തിലും. മുന്‍ഗാമികളായ ബി-1 ലാന്‍സര്‍, ബി-52 സ്ട്രാറ്റോഫോര്‍ട്രെസ്, എഫ്-117 നൈറ്റ്‌ഹോക്‌സ് എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് ബി-2 സ്പിരിറ്റ്. വൈകാതെ ബി-2വിന്റെ പിന്‍ഗാമിയായി ആറാംതലമുറയിലെ ബി-21 റെയ്ഡര്‍ നോര്‍ത്രോപ് ഗ്രൂമാനില്‍ ഒരുങ്ങുന്നുണ്ട്.

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമ്മര്‍

ദൗത്യത്തില്‍ ഏഴ് ബി-2 സ്പിരിറ്റ് ബോംബറുകളാണ് ഉണ്ടായിരുന്നത്. മിസോറിയില്‍ നിന്ന് പറന്നുയര്‍ന്ന പരിമിതമായ രീതിയില്‍ ആശയവിനിമയം നടത്തിയാണ് ഇവര്‍ ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നീങ്ങിയത്.

ലക്ഷ്യസഥാനത്തേക്കുള്ള 18 മണിക്കൂര്‍ യാത്രയില്‍ ചെക്ക്പോസ്റ്റുകളില്‍ ഉണ്ടായിരുന്ന കെസി 135, കെസി 46
ടാങ്കറുകള്‍ ഉപയോഗിച്ച് വിമാനം ഒന്നിലധികം തവണ ഇന്ധനം നിറച്ചു.ആണവകേന്ദ്രമായ ഫോര്‍ദോയില്‍ രണ്ട് ജിബിയു 57 മാസ്സീവ് ഓര്‍ഡന്‍സ് പെനിട്രേറ്റര്‍ ബോംബുകളാണ് ബി-2 വര്‍ഷിച്ചത്. -2വിന് മാത്രം വഹിക്കാന്‍ കഴിയുന്ന ജിബിയു 57ന്റെ ആദ്യ യുദ്ധ ഉപയോഗമായിരുന്നു ഇത്.

Content Highlights: Microwave Oven, Candy Bar. Bed: B-2 Bomber Is A Flying Hotel Armed With Bombs

dot image
To advertise here,contact us
dot image