
കേരള തിയേറ്ററുകളില്‍ വമ്പന്‍ ഓളമാണ് മോഹന്‍ലാലിന്റെ റി റിലീസ് ചിത്രം ഛോട്ടാ മുംബൈ സൃഷ്ടിക്കുന്നത്. അന്‍വര്‍ റഷീദും ബെന്നി പി നായരമ്പലവും ചേര്‍ന്ന് ഒരുക്കിയ ചിത്രം 2007 വിഷു റിലീസായി ഇറങ്ങിയ മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ബിഗ് ബിയെ മറികടന്ന് വിഷുവിന്നറായി മാറിയിരുന്നു.
പില്‍കാലത്ത് ഒരു കള്‍ട്ട് ഫാന്‍ബേസ് ത്‌ന്നെ ഉണ്ടാക്കിയെടുക്കാനും ഛോട്ടാ മുംബൈക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇന്നും കാണുന്ന ഈ ട്രെന്‍ഡിങ്. എന്നാല്‍ ആ വര്‍ഷത്തെ ഇയര്‍ ടോപ്പറാകാന്‍ ഛോട്ടാ മുംബൈക്ക് കഴിഞ്ഞില്ലായിരുന്നു. ബിഗ് ബിയെ ക്ലാഷില്‍ മുട്ടുകുത്തിച്ചെങ്കിലും ആ വര്‍ഷം കളക്ഷന്റെ കാര്യത്തില്‍ തലക്കും പിള്ളേര്‍ക്കും മൂന്നാം സ്ഥാനം മാത്രമെ നേടാന്‍ പറ്റിയുള്ളൂ.
ഒരുപാട് മികച്ച സിനിമകള്‍ ഇറങ്ങിയ 2007ല്‍ മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടിയത്. എന്നാല്‍ ഒന്നാമതെത്തിയത് ഒരു മമ്മൂട്ടി ചിത്രമായിരുന്നു. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ മായാവിയാണ് 2007ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം. ബോക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം 15 കോടിയാണ് ചിത്രം ആ വര്‍ഷം കളക്ട് ചെയ്തത്. 100 ദിവസത്തിന് മുകളില്‍ ഈ ചിത്രം തിയേറ്ററില്‍ ഓടുകയും ചെയ്തു.
മോഹന്‍ലാലിനെ നായകനാക്കി റാഫി-മെക്കാര്‍ട്ടില്‍ സംവിധാനം ചെയ്ത 'ഹലോ' ആണ് മായവിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. 12 കോടിയോളം ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടി. ഛോട്ടാ മുംബൈയുടെ അന്നത്തെ കൃത്യമായ കളക്ഷല്‍ വിവരം ലഭ്യമല്ലെങ്കിലും സിനിമാ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ പ്രകാരം മൂന്നാം സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ലിമിറ്റഡ് റിലീസില്‍ കളക്ഷന്‍ വാരിക്കൂട്ടുകയാണ് ഛോട്ടാ മുംബൈ. ആ വര്‍ഷം അത്രയും സെലിബ്രേറ്റ് ചെയ്യപ്പടാതിരുന്ന ഛോട്ടാ മുംബൈയും മമ്മൂട്ടിയുടെ ബിഗ് ബിയുമാണ് ആ വർഷം ഇറങ്ങിയതില്‍ സിനിമാ പ്രേമികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങള്‍. ഇപ്പോഴിതാ റി റിലീസിലും ഛോട്ടാ മുംബൈ അതിന്റെ എല്ലാവിധ ശക്തിയും കാണിക്കുകയാണ്.
റി റിലീസില്‍ ആദ്യ ദിനം 40 ലക്ഷം നേടിയ സിനിമ രണ്ടാം ദിനത്തില്‍ 75 ലക്ഷത്തിലധികം രൂപ സ്വന്തമാക്കി. വരും ദിവസങ്ങളും സിനിമയുടെ കളക്ഷന്‍ ഉയരാനാണ് സാധ്യത.
Content Highlights- chotta mumbai was only third highest grosser in 2007