തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം പൊരുതുന്നു. ബംഗാളിനെതിരെ രണ്ട് സെഷൻ പൂർത്തിയാകുമ്പോൾ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ.
മത്സരത്തിൽ ടോസ് വിജയിച്ച കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ സെഷനിൽ കേരളത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹൻ കുന്നുന്മേൽ 19, ജലജ് സക്സേന 40, രോഹൻ പ്രേം മൂന്ന് എന്നിവർ ആദ്യ സെഷനിൽത്തനെ വിക്കറ്റ് നഷ്ടപ്പെടുത്തി. എന്നാൽ രണ്ടാം സെഷനിൽ കേരളം മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
എട്ട് റൺസുമായി സഞ്ജു സാംസണിന്റെ വിക്കറ്റാണ് രണ്ടാം സെഷനിൽ കേരളത്തിന് നഷ്ടമായത്. പിന്നാലെ സച്ചിനൊപ്പം ചേർന്ന അക്ഷയ് ചന്ദ്രൻ കേരളത്തെ മുന്നോട്ട് നയിച്ചു. 77 റൺസുമായി സച്ചിനും 42 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. ഇരുവരും അഞ്ചാം വിക്കറ്റിൽ ഇതുവരെ 86 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.